തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കോർപറേഷൻ, ബോർഡ്, കമ്പനി വിഭാഗങ്ങളിലെ ലാസ്റ്റ് േഗ്രഡ് നിയമനത്തിന് പി.എസ്.സി നടത്തുന്ന പരീക്ഷ തുടങ്ങി. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി അഞ്ചരലക്ഷത്തോളം പേർ ഒന്നാംഘട്ടത്തിലെ പരീക്ഷയെഴുതി. അപേക്ഷകരുടെ ബാഹുല്യം കണക്കിലെടുത്ത് എല്ലാജില്ലകളിലും പരീക്ഷകേന്ദ്രങ്ങൾ ഒരുക്കിയിരുന്നു. മറ്റ് ജില്ലകളിലെ അപേക്ഷകർക്കായി രണ്ടാംഘട്ട പരീക്ഷ ഒക്ടോബർ 28ന് നടക്കും.
ആറ് ജില്ലകളിലായി 5,95,720 പേരാണ് പരീക്ഷക്ക് അപേക്ഷിച്ചത്. ഇവരിൽ ഭൂരിപക്ഷവും പരീക്ഷയെഴുതിയെന്നാണ് നിഗമനം. ജില്ല കേന്ദ്രങ്ങളിൽനിന്നുള്ള കണക്ക് പി.എസ്.സി ആസ്ഥാനത്ത് ലഭിച്ചിട്ടില്ല.
സംസ്ഥാനമൊട്ടാകെ 2479 പരീക്ഷകേന്ദ്രങ്ങളാണ് സജ്ജീകരിച്ചത്. ബിരുദധാരികളായവർക്ക് ലാസ്റ്റ് േഗ്രഡ് പരീക്ഷയെഴുതാനുള്ള അവസാനഅവസരമായിരുന്നു ഇത്.
ഇനിയുള്ള വിജ്ഞാപനങ്ങളിൽ ഉന്നതവിദ്യാഭ്യാസമുള്ളവരെ പരിഗണിക്കില്ല.
പരീക്ഷ പൊതുവേ എളുപ്പമായിരുെന്നന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. ഒരുചോദ്യത്തിനുള്ള ശരിയുത്തരം ഉണ്ടായിരുന്നില്ല എന്നതൊഴിച്ചാൽ മറ്റ് പരാതിയൊന്നും ഉയർന്നുവന്നില്ല.
ഉച്ചക്ക് ഒന്നരമുതൽ 3.15 വരെയായിരുന്നു പരീക്ഷ. ഒന്നാംഘട്ടത്തിൽ ഏറ്റവുംകൂടുതൽ അപേക്ഷകരുള്ള തിരുവനന്തപുരം ജില്ലയിൽ ഉദ്യോഗാർഥികളുടെ മടക്കയാത്ര ദുഷ്കരമായി. പോപുലർ ഫ്രണ്ട് റാലിയും സമ്മേളനവും കാരണം രൂക്ഷമായ ഗതാഗതക്കുരുക്കാണ് ജില്ലയിൽ അനുഭവപ്പെട്ടത്. 399 കേന്ദ്രങ്ങളിലായി 96,880 പേരാണ് തിരുവനന്തപുരം ജില്ലയിൽ അപേക്ഷിച്ചത്. 14 ജില്ലകളിലായി മൊത്തം 11,83,328 പേരാണ് ലാസ്റ്റ്ഗ്രേഡ് അപേക്ഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.