ന്യൂഡൽഹി: സി.ബി.എസ്.ഇ 11, 12 ക്ലാസുകളിലെ 'അപ്ലൈഡ് മാത്തമാറ്റിക്സ്' വിഷയത്തിെൻറ മാർക്ക് ബിരുദ പ്രവേശനത്തിെൻറ യോഗ്യത നിർണയത്തിൽ ഉൾപ്പെടുത്തണമെന്ന് സർവകലാശാലകളോട് യു.ജി.സി. അപ്ലൈഡ് മാത്തമാറ്റിക്സ് സാധാരണ വിഷയമായി കണക്കാക്കണമെന്നും സയൻസ് ഒഴികെയുള്ള വിഭാഗങ്ങളിലെ വിവിധ കോഴ്സുകളിൽ ഉപരിപഠനത്തിനുള്ള മാർക്ക് നിർണയത്തിൽ ഉൾപ്പെടുത്തണമെന്നുമാണ് നിർദേശിച്ചിരിക്കുന്നത്.
അപ്ലൈഡ് മാത്തമാറ്റിക്സ് മാർക്ക് മിക്ക സർവകലാശാലകളും അംഗീകരിക്കുന്നില്ലെന്നും ഉപരിപഠന യോഗ്യതയെ ഇത് ബാധിക്കുന്നുവെന്നും പരാതി ഉയർന്നിരുന്നു. അപ്ലൈഡ് മാത്സ് പരീക്ഷയിൽ 80 മാർക്ക് തിയറിയും 20 മാർക്ക് പ്രാക്ടിക്കലുമാണ്. കണക്ക് പ്രധാന വിഷയമായി എടുത്തവരുടേതിനു തുല്യമായ സിലബസാണ് ഇവരും പഠിക്കുന്നതെന്ന് യു.ജി.സി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.