തിരുവനന്തപുരം: സംസ്ഥാനത്ത് ഇതാദ്യമായി എസ്.എസ്.എൽ.സി പരീക്ഷ സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കർ സംവിധാനത്തിലേക്ക് മാറ്റുന്നു. പ്രളയത്തിൽ ഒേട്ടറെ വിദ്യാർഥികൾക്ക് സ ർട്ടിഫിക്കറ്റ് നഷ്ടപ്പെടുകയും പകരം സർക്കാർ സൗജന്യമായി ലഭ്യമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച നിർദേശം ഉയർന്നത്. ഇതുസംബന്ധിച്ച് പരീക്ഷ കമീഷ ണർ കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച ശിപാർശ അംഗീകരിച്ച് സർക്കാർ ഉ ത്തരവിറക്കി.
2018 മാർച്ചിൽ പരീക്ഷ എഴുതിയ വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വിവര ങ്ങളാണ് ആദ്യഘട്ടത്തിൽ ഡിജി ലോക്കറിലേക്ക് മാറ്റുന്നത്. പൂർണമായും ആധാർ അധിഷ്ഠിതമായി നടത്തിയ ആദ്യ എസ്.എസ്.എൽ.സി പരീക്ഷ എന്ന നിലയിലാണ് കഴിഞ്ഞ മാർച്ചിൽ പരീക്ഷ എഴുതിയവരുടെ സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിലേക്ക് മാറ്റുന്നത്. പ്രിൻറ് ചെയ്ത സർട്ടിഫിക്കറ്റ് വിദ്യാർഥിക്ക് ലഭിക്കുന്നതോടൊപ്പം പ്രത്യേക സുരക്ഷയോടെ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കുന്നതാണ് ഡിജി ലോക്കർ സംവിധാനം.
പ്രളയത്തിൽ സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. ഇതിന് പിന്നാലെ അച്ചടിക്ക് ഗുണനിലവാരം കുറഞ്ഞ മഷി ഉപയോഗിച്ചതിനെ തുടർന്ന് 34,550 വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ വീണ്ടും പ്രിൻറ് ചെയ്ത് നൽകേണ്ടിയും വന്നു. ഇതോടെയാണ് ഡിജി ലോക്കർ നിർദേശം അടിയന്തരമായി നടപ്പാക്കാൻ സർക്കാർ നടപടി തുടങ്ങിയത്.
ആദ്യഘട്ടത്തിൽ കഴിഞ്ഞവർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ 44,1103 പേരുടെ സർട്ടിഫിക്കറ്റുകളാണ് ഡിജി ലോക്കറിലേക്ക് മാറ്റുന്നത്. അടുത്തവർഷം മുതൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന മുഴുവൻ പേരുടെയും സർട്ടിഫിക്കറ്റുകളും ഡിജി ലോക്കറിലേക്ക് മാറ്റും. വിദ്യാർഥികൾക്ക് പരീക്ഷ ഭവൻ ലഭ്യമാക്കുന്ന യൂസർ നെയിം, പാസ്വേഡ്, ഡിജിറ്റൽ സിഗ്നേച്ചർ എന്നിവ ഉപയോഗിച്ച് ആവശ്യാനുസരണം ഡിജി ലോക്കറിലെ സർട്ടിഫിക്കറ്റ് ഉപയോഗിക്കാം. ഉപരിപഠനത്തിനും തൊഴിലവസരത്തിനും ഇവ ഡിജിറ്റൽ രൂപത്തിൽതന്നെ കൈമാറാനും സാധിക്കും.
എന്താണ് ഡിജി ലോക്കർ?
സെര്‍വറുകളിൽ ഇലക്ട്രോണിക് വിവര ശേഖരങ്ങളായി സർട്ടിഫിക്കറ്റുകളും രേഖകളും സൂക്ഷിക്കാവുന്ന ഏറ്റവും നൂതന ക്ലൗഡ് കമ്പ്യൂട്ടിങ് ആണ് ഡിജി ലോക്കർ സംവിധാനം. അധികാരപ്പെടുത്തിയ സ്ഥാപനങ്ങൾ ഡിജിറ്റലായി നൽകുന്ന സുപ്രധാന രേഖകൾ ഇത്തരം ക്ലൗഡ് സെർവറുകളിൽ ഡിജിറ്റൽ ഒപ്പോടു കൂടിയായിരിക്കും സൂക്ഷിക്കുക. മൊബൈൽ ഫോൺ, ടാബ്ലറ്റുകൾ എന്നിവകളിൽ ഡിജി ലോക്കർ ആപ്ലിക്കേഷൻ സജ്ജമാക്കിയവർക്ക് രേഖകൾ ആവശ്യമുള്ളപ്പോള്‍ പ്രദർശിപ്പിക്കാം. രേഖകളുടെ ആധികാരികത ഉറപ്പ് വരുത്താൻ സർട്ടിഫിക്കറ്റുകൾ നൽകിയ സ്ഥാപനങ്ങളുടെ ഡിജിറ്റൽ ഒപ്പും പരിശോധിക്കാൻ സൗകര്യമുണ്ട്. രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോ കോപ്പികൾ ആവശ്യപ്പെടുന്നവർക്ക് ആധികാരികത തെളിയിച്ചുള്ള സർട്ടിഫിക്കറ്റുകൾ ഷെയർ ചെയ്തു നൽകുകയും ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.