പഠനം കഴിഞ്ഞ് ജോലിയിൽ കയറുേമ്പാൾ എത്ര രൂപ ശമ്പളം കിട്ടും? തൊഴിലന്വേഷകർ എപ്പോഴും ചോദിക്കുന്ന ചോദ്യമാണിത്. ഇതിന് ഉത്തരം നൽകുക എളുപ്പമല്ല. കാരണം ജോലി അന്വേഷകൻ പഠിച്ച കോഴ്സ്, അതിൽ നേടിയ നൈപുണ്യം, മറ്റ് അനുബന്ധ ഘടകങ്ങൾ എല്ലാം ശമ്പളനിശ്ചയത്തിൽ കാര്യമായ ഇടപെടൽ നടത്തുന്ന ഘടകങ്ങളാണ്.
എങ്കിലും പഠനത്തിനായി തെരഞ്ഞെടുക്കുന്ന വിഷയം ശമ്പളനിശ്ചയത്തിൽ പ്രധാനമാണ്. ആയതിനാലാണ് ചുരുക്കം ചില കോഴ്സുകൾ പഠിക്കാൻ വിദ്യാർഥികൾ തിരക്കുകൂട്ടുന്നത്. ഇത്തരം കോഴ്സുകളിൽ കൂടുതൽ ശ്രദ്ധ എത്താത്ത പഠനമേഖലയാണ് ഭൗമശാസ്ത്ര മേഖലയിലെ പഠനം (ജിയോളജി). ഇൗ പഠനമേഖലക്ക് അടുത്തകാലത്ത് വിദ്യാർഥികൾക്കിടയിൽ വലിയ സ്വീകാര്യത വന്നിട്ടുണ്ട്. പഠനം പൂർത്തിയാക്കുേമ്പാൾതന്നെ വൻതുക ശമ്പളം ലഭിക്കുന്ന ജോലികൾ ഇന്ന് ലഭ്യമായതാണ് ഇതിന് കാരണം.
എന്താണ് ജിയോളജി പഠനം? ഒറ്റവാക്കിൽ പറഞ്ഞാൽ ഭൂമിയെക്കുറിച്ചുള്ള പഠനമാണ് ജിയോളജി. ഭൂഗർഭ ജലത്തിെൻറ ഉറവിടം, പാറകളുടെ ഘടനസ്വഭാവം, മറ്റു ധാതുക്കളുടെ പ്രത്യേകതകൾ മുതൽ എണ്ണ-പ്രകൃതിവാതകങ്ങൾ എന്നിവയുടെ ശേഖരം, അവ കുഴിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം ജിയോളജി പഠനത്തിൽ ഉൾപ്പെടും. ശാസ്ത്രകുതുകികൾക്കു മാത്രമേ ഇൗ മേഖലയിൽ ഉേന്മഷപൂർവം തുടരാനാവൂ.
ഏതെല്ലാം ശാഖകളിലാണ് ജിയോളജി പഠനം? പ്രധാനമായും ജിയോളജി പഠനം നാലു മേഖലയിലാണ് നൽകുന്നത്.
1. ജിയോളജി
2. മറൈൻ ജിയോളജി
3. ജിയോ കെമിസ്ട്രി
4. ജിയോ ഫിസിക്സ്
ഇൗ നാലു മേഖലകളിലും നടത്തുന്ന പഠനം പഠിതാവിന് വലിയ തൊഴിലവസരങ്ങൾ തുറക്കുന്നതാണ്. ആയതിനാൽ ഇൗ മേഖലയിലെ പഠനത്തിനായി കേരളത്തിലെ എല്ലാ സർവകലാശാലകളും ബിരുദം, ബിരുദാനന്തരപഠനം നടത്താൻ അവസരം നൽകുന്നുണ്ട്. ഇതര സംസ്ഥാന സർവകലാശാലകളും കേന്ദ്ര സർവകലാശാലകളും ജിയോളജിയിലും അനുബന്ധ വിഷയങ്ങളിലും ബിരുദ, ബിരുദാനന്തര പഠനങ്ങൾ നൽകുന്നുണ്ട്.
ജിയോളജിയിൽ ബി.ടെക്, എം.ടെക് പ്രോഗ്രാമുകളും ലഭ്യമാണ്. ജിയോളജിയിൽ പഠനം നടത്താൻ കഴിയുന്ന പ്രധാന കോളജുകൾ ഇവയാണ്.
a) കേരള സർവകലാശാല
യൂനിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം (ബി.എസ്സി, എം.എസ്സി)
ശ്രീനാരായണ കോളജ്, ചെമ്പഴന്തി (ബി.എസ്സി)
എസ്.എൻ കോളജ്, വർക്കല (ബി.എസ്സി)
b) കോഴിക്കോട് സർവകലാശാല
ൈക്രസ്റ്റ് കോളജ്, ഇരിങ്ങാലക്കുട (ബി.എസ്സി, എം.എസ്സി)
എം.ഇ.എസ് കോളജ്, പൊന്നാനി (ബി.എസ്സി, എം.എസ്സി, പിഎച്ച്.ഡി)
എ.ഡബ്ല്യു.എച്ച് സ്പെഷൽ കോളജ്, കോഴിക്കോട് (ബി.എസ്സി)
c) കണ്ണൂർ സർവകലാശാല
ഗവ. കോളജ്, കാസർകോട് (ബി.എസ്സി, എം.എസ്സി, പിഎച്ച്.ഡി)
d) മഹാത്മ ഗാന്ധി സർവകലാശാല
ഗവ. കോളജ് നാട്ടകം, കോട്ടയം (ബി.എസ്സി)
ബിഷപ് കുര്യാൽച്ചേരി കോളജ് േഫാർ വിമൻ അമലഗിരി, കോട്ടയം (ബി.എസ്സി)
ക്രിസ്തുജ്യോതി കോളജ് ഒാഫ് മാനേജ്മെൻറ് ആൻഡ് ടെക്നോളജി, കുരുശുംമൂട്, ചങ്ങനാശ്ശേരി
കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന കൊച്ചിൻ യൂനിവേഴ്സിറ്റി ഒാഫ് സയൻസ് ആൻഡ് ടെക്നോളജി (CUSAT), മറൈൻ ജിയോളജിയിലും ജിയോ ഫിസിക്സിലും എം.എസ്സി പ്രോഗ്രാം നടത്തുന്നുണ്ട്.
കേരളത്തിലെ സർവകലാശാലകൾ കൂടാതെ രാജ്യത്തെ മറ്റു ചില സംസ്ഥാനങ്ങളിലെ സർവകലാശാലകൾ ജിയോളജിയിൽ ബിരുദം മുതൽ പിഎച്ച്.ഡി വരെ പഠിക്കുന്നതിനുള്ള അവസരം നൽകുന്നുണ്ട്. അവയിൽ ചിലത്
ഇന്ത്യൻ സ്കൂൾ ഒാഫ് മൈൻസ്, ധൻബാദ്, ഝാർഖണ്ഡ്. www.ismdhanbad.ac.in
യൂനിവേഴ്സിറ്റി ഒാഫ് ഡൽഹി, ഡൽഹി. www.du.ac.in
യൂനിവേഴ്സിറ്റി ഒാഫ് പെട്രോളിയം ആൻഡ് എനർജി സ്റ്റഡീസ്, ഡറാഡൂൺ. www.upes.ac.in
പണ്ഡിറ്റ് ദീൻദയാൽ പെട്രോളിയം യൂനിവേഴ്സിറ്റി, ഗുജറാത്ത് www.pdpu.in
മദ്രാസ് യൂനിവേഴ്സിറ്റി-ചെന്നൈ, തമിഴ്നാട് www.unom.ac.in
അണ്ണാമലൈ യൂനിവേഴ്സിറ്റി, തമിഴ്നാട് www.annamalaiuniversity.ac.in
ബാംഗ്ലൂർ യൂനിവേഴ്സിറ്റി-കർണാടക. www.kud.ac.in
പഠനം പൂർത്തിയാക്കുന്നവർക്കുള്ള തൊഴിലുകൾ
ഭൂകമ്പപഠനം, ജലവിഭവ മാനേജ്മെൻറ്, പരിസ്ഥിതി പഠനം, ഉരുൾപൊട്ടൽ പഠനം, ഡിസാസ്റ്റർ മാനേജ്മെൻറ് എന്നീ രംഗങ്ങളിൽ സർക്കാർ, പൊതുമേഖല, സ്വകാര്യകമ്പനികൾ എന്നിവിടങ്ങളിൽ ആകർഷകമായ തൊഴിലവസരങ്ങളുണ്ട്.
എണ്ണ-പ്രകൃതിവാതക മേഖലയിലും ധാരാളം അവസരങ്ങളുണ്ട്. ജിയോളജിയിൽ ബിരുദാനന്തര പഠനം കഴിഞ്ഞവർക്ക് പ്രമുഖ എണ്ണക്കമ്പനികളുടെ വെബ്സൈറ്റിൽ ജോലിക്കായി രജിസ്റ്റർ ചെയ്യാം.
വിവിധ സംസ്ഥാനങ്ങളുടെ ഭൂജല വകുപ്പുകൾ, മൈനിങ് ആൻഡ് ജിയോളജി വകുപ്പ്, ഒ.എൻ.ജി.സി, ഇന്ത്യൻ റെയർ എർത്സ്, ജിയോളജി സർവേ ഒാഫ് ഇന്ത്യ, സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ്, ഡയറക്ടറേറ്റ് ജനറൽ ഒാഫ് ഹൈഡ്രോ കാർബൺസ് അറ്റോമിക് മിനറൽ ഡിവിഷൻ എന്നിങ്ങനെ പ്രധാനപ്പെട്ട സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിൽ ജിയോളജിയിൽ ഉന്നത ബിരുദങ്ങൾ നേടിയവർക്ക് ധാരാളം തൊഴിലവസരങ്ങളുണ്ട്.
ജിയോളജിസ്റ്റിെന കാത്തിരിക്കുന്ന തസ്തികകൾ ജിയോളജിസ്റ്റ്
എൻജിനീയറിങ് ജിയോളജിസ്റ്റ്
മിനേറോളജിസ്റ്റ്
സ്ട്രാറ്റിഗ്രാഫർ
ജിയോകെമിസ്റ്റ്
ജിയോഫിസിസിസ്റ്റ്
പെട്രോളജിസ്റ്റ്
മിനറൽ സർവേയർ
സിസ്മോളജിസ്റ്റ്
ഹൈട്രോജിയോളജിസ്റ്റ്
മഡ്ലോഹർ
വെൽെസെറ്റ് ജിയോളജിസ്റ്റ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.