മുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ കോവിഡ് വൈറസ് ബാധയുടെ പിടിയിൽ നിന്ന് മോചിതമായില്ല. ആഗോളതലത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നത് ഇന്ത്യൻ ഓഹരി വിപണികളെയും ബാധിക്കുകയാണ്. തിങ്കളാഴ്ചയും നഷ്ടത്തോടെയാണ് വിപണികളിൽ വ്യാപാരം തുടങ്ങിയത്.
ബോംബെ സൂചിക സെൻസെക്സ് 589.04 പോയിൻറ് നഷ്ടത്തോടെ വ്യാപാരം തുടങ്ങി 29,226.55ലെത്തി. പിന്നീട് 1,106 പോയിൻറ് ഇടിഞ്ഞ് 28,708ലേക്ക് താഴ്ന്നു. നിഫ്റ്റിയും 326 പോയിൻറ് നഷ്ടത്തോടെ 8,333.60ലാണ് വ്യാപാരം തുടങ്ങിയത്. ആഗോള വിപണിയിലെ വിൽപന സമ്മർദമാണ് ഇന്ത്യൻ വിപണികളേയും സ്വാധീനിക്കുന്നത്.
ഇൻഡസ്ലാൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, ഒ.എൻ.ജി.സി, മഹീന്ദ്ര&മഹീന്ദ്ര, ശ്രീ സിമൻറ് എന്നീ കമ്പനികൾ 5.21 ശതമാനം മുതൽ 10 ശതമാനം വരെ നഷ്ടം രേഖപ്പെടുത്തി. 2.21 ശതമാനം നേട്ടമുണ്ടാക്കിയ സിപ്ള മാത്രമാണ് നിഫ്റ്റി-50 ഇൻഡക്സിൽ പിടിച്ചു നിന്നത്. എച്ച്.ഡി.എഫ്.സി 4.22 ശതമാനവും റിലയൻസ് ഇൻഡസ്ട്രീസ് 3.49 ശതമാനവും എച്ച്.ഡി.എഫ്.സി ബാങ്ക് 2.71 ശതമാനവും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഈ കമ്പനികളുടെ നഷ്ടം വിപണിയിൽ 300 പോയിൻറ് ഇടിയാൻ കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.