ഈ വര്‍ഷം തിരിച്ചടിയേറ്റത് ചെറുകിട ഓഹരികള്‍ക്ക്

മുംബൈ: ഓഹരി വിപണിയില്‍ ഈ വര്‍ഷം ബ്ളൂചിപ്പ് കമ്പനികളെ അപേക്ഷിച്ച് ഏറെ നഷ്ടം ചെറുകിട കമ്പനികളുടെ ഓഹരിക്ക്. സെന്‍സെക്സ് 1.87 ശതമാനവും മിഡ്ക്യാപ് സൂചിക രണ്ടു ശതമാനവും നഷ്ടം നേരിട്ടപ്പോള്‍ സ്മോള്‍ക്യാപ് 7.55 ശതമാനം ന്ഷടമാണ് നേരിട്ടത്. മുന്‍വര്‍ഷങ്ങളില്‍ നേരെ മറിച്ചായിരുന്നു അവസ്ഥ. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും തുടര്‍ച്ചയായി സ്മോള്‍ക്യാപ് സൂചിക, മിഡ്ക്യാപ്, ബ്ളൂചിപ് ഓഹരികളേക്കാള്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഫെബ്രുവരി 29ന് മിഡ്ക്യാപ് സൂചിക എക്കാലത്തെയും താഴ്ന്ന നിലയായ 9389.35ലും സ്മോള്‍ക്യാപ് സൂചിക 9399.44ലും എത്തിയിരുന്നു. 2015 ആഗസ്റ്റ് 10ന് എക്കാലത്തെയും ഉയര്‍ന്നനിലയായ 11,666.24 വരെയത്തെിയ മിഡ്ക്യാപ് ആറുശതമാനം നഷ്ടത്തില്‍ 10916.30ത്തിലാണിപ്പോള്‍. കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് എക്കാലത്തെയും ഉയര്‍ന്ന നിലയായ 12,203.64വരെയത്തെിയ സ്മോള്‍ക്യാപ് അതിനുശേഷം 10 ശതമാനം നഷ്ടം നേരിട്ട്  10,943ല്‍ എത്തി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് നാലിന് 30,024.74 വരെയത്തെിയശേഷമാണ് സെന്‍സെക്സ് ഫെബ്രുവരി 29ന് 17 ശതമാനം ന്ഷടത്തിലായത്. ക്രൂഡോയില്‍ വിലയിലെ ഇടിവും ചൈനീസ് സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലായതുമാണ് ഓഹരിസൂചികകളെയും ബാധിച്ചത്. ബജറ്റിനുശേഷമുള്ള റാലി സ്ഥിതി മെച്ചപ്പെടുത്തിയിട്ടുണ്ട്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ബ്ളൂചിപ്പ് ഓഹരികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ചില്ലറ നിക്ഷേപകരും തദ്ദേശ സ്ഥാപനങ്ങളുമാണ് പ്രധാനമായും ചെറുകിട ഓഹരികളിലെ നിക്ഷേപകര്‍.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT