മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന് 25 കോടിയും മുകേഷ് അംബാനിക്കും 15 കോടിയും പിഴയിട്ട് സെബി. 2007 നവംബറിൽ റിലയൻസ് പെട്രോളിയം ലിമിറ്റഡിന്‍റെ ഓഹരികളിൽ കൃത്രിമം കാണിച്ചതിനാണ് പിഴ ശിക്ഷ.
റിലയൻസ് പെട്രോളിയം ലിമിറ്റഡിന്‍റെ ഓഹരി വിൽപനയുമായി ബന്ധപ്പെട്ട ക്രമക്കേടിലാണ് അംബാനിക്ക് പിഴശിക്ഷ ലഭിച്ചത്. 2007ലാണ് ഓഹരിയുടെ വിൽപന നടത്തിയത്. ഓഹരിയുടെ വിലയിൽ കൃത്രിമം നടത്തി അംബാനിയും റിലയൻസും അനധികൃത ലാഭമുണ്ടാക്കിയെന്നാണ് ആരോപണം.
ഇതിന് പിന്നാലെ 2007 മാർച്ചിൽ റിലയൻസ് പെട്രോളിയത്തിലെ 4.1 ശതമാനം ഓഹരി വിൽക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് ശ്രമം നടത്തി. പിന്നീട് 2009ൽ റിലയൻസ് പെട്രോളിയം റിലയൻസ് ഇൻഡസ്ട്രീസിൽ ലയിച്ചു. സെബി ഓഫീസർ ബി.ജെ ദിലീപിന്‍റെ 95 പേജുള്ള ഉത്തരവിൽ ഓഹരി വിലയിൽ കൃത്രിമം കാണിക്കുന്നത് നിക്ഷേപകരുടെ ആത്മവിശ്വാസത്തെ തകർക്കുമെന്ന് പരാമർശിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.