ന്യൂഡൽഹി: ആഗോള കൺസൾട്ടൻസി സ്ഥാപനമായ പ്രൈസ്വാട്ടർഹൗസ് കൂപ്പർ ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങുന്നു. 1600 കോടിയാണ് കമ്പനി ഇന്ത്യയിൽ നിക്ഷേപിക്കുക. 10,000ത്തോളം തൊഴിലുകളും രാജ്യത്ത് സൃഷ്ടിക്കും. കാമ്പസ് പ്ലേസ്മെന്റിന്റെ എണ്ണം വർധിപ്പിക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു.
കമ്പനിയുടെ ഉപഭോക്താക്കളുമായും ഓഹരി ഉടമകളോടും നിരവധി ചർച്ചകൾ നടത്തിയതിന് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. ഇന്ത്യയുടെ ഭദ്രമായ സാമ്പത്തിക അടിത്തറയാണ് നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചതെന്നും കമ്പനി കൂട്ടിച്ചേർത്തു.
ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ ഗുണം ഉപഭോക്താക്കൾക്കും നൽകുകയാണ് ലക്ഷ്യം. സൃഷ്ടിക്കപ്പെടുന്ന തൊഴിലുകളിൽ ഭൂരിപക്ഷവും ഡിജിറ്റൽ, ക്ലൗഡ്, സൈബർ, അനലറ്റിക്സ്, എമർജിങ് ടെക്നോളജി തുടങ്ങിയ മേഖലകളിൽ നിന്നാവുമെന്ന് കമ്പനി ചെയർമാൻ സഞ്ജീവ് കൃഷ്ണ പറഞ്ഞു. നിലവിൽ 15,000ത്തോളം ജീവനക്കാരാണ് കമ്പനിക്ക് ഇന്ത്യയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.