ന്യൂഡൽഹി: ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്കിനെ നേരിട്ട് സന്ദർശിച്ച് ഇന്ത്യക്കാരൻ പ്രണോയ് പതോൾ. പൂണെയിൽ നിന്നുള്ള പ്രണോയിയും മസ്കും ദീർഘകാലമായി ട്വിറ്ററിൽ സുഹൃത്തുകളാണ്. പക്ഷേ മസ്കിനെ നേരിട്ട് കാണണമെന്ന് ദീർഘകാലമായുള്ള പ്രണോയിയുടെ ആഗ്രഹം സാധിച്ചിരുന്നില്ല.
എന്നാൽ, കഴിഞ്ഞ ദിവസം ടെക്സാസിലെ മസ്കിന്റെ ഫാക്ടറിയിൽ ഇരുവരും കൂടിക്കാഴ്ച നടത്തുകയായിരുന്നു. ഇത്രയും എളിമയുള്ള മനുഷ്യനെ താൻ കണ്ടിട്ടില്ലെന്നായിരുന്നു കൂടിക്കാഴ്ച സംബന്ധിച്ച് പ്രണോയിയുടെ പ്രതികരണം. ഓട്ടോമാറ്റിക് വൈപ്പറിനെ കുറിച്ചുള്ള പ്രണോയിയുടെ ട്വീറ്റാണ് ഇരുവരേയും ട്വിറ്ററിൽ സുഹൃത്തുക്കളാക്കിയത്. ഈ ട്വീറ്റിന് മസ്ക് മറുപടി നൽകിയിരുന്നു.
2018 മുതൽ ഇരുവരും ട്വിറ്ററിൽ സുഹൃത്തുക്കളാണ്. പ്രണോയിക്ക് ട്വിറ്ററിൽ ഒരു ലക്ഷത്തോളം ഫോളോവേഴ്സുണ്ട്. മസ്ക് പ്രതികരിച്ച ട്വീറ്റിന് 28k റീട്വീറ്റുകളും 138k ലൈക്കുകളും ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.