എൽ&ടി 14000 പേരെ പിരിച്ചുവിട്ടു

മുംബൈ: രാജ്യത്തെ മുൻ നിര കോർപ്പറേറ്റ് കമ്പനികളിലൊന്നായ എൽ&ടി 14000 തൊഴിലാളികളെ പിരിച്ചുവിട്ടു.2016 എപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് ഇത്രയും പേരെ പിരിച്ചു വിട്ടത്.  വിപണിയിൽ കമ്പനിക്ക് പിടിച്ചു നിൽക്കാൻ ഇത്തരമൊരു നീക്കം ആവശ്യമാണെന്ന വിശദീകരണമാണ് ഇതിന് കമ്പനി നൽകുന്നത്. എകദേശം എൽ&ടിയുടെ 11.2 ശതമാനം തൊഴിലാളികളെയാണ്  പിരിച്ച് വിട്ടിരിക്കുന്നത്.

കമ്പനിയിൽ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾ നടന്ന് വരികയാണ്. കമ്പനിയുടെ ഇപ്പോഴത്തെ അവസ്ഥയനുസരിച്ച് തൊഴിലാളികളുടെ എണ്ണം ഞങ്ങൾക്ക് കുറച്ചേ മതിയാകു അതുകൊണ്ടാണ് എപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 14,000 തൊഴിലാളികളെ കമ്പനിക്ക് ഒഴിവാക്കേണ്ടി വന്നത്  എൽ&ടി ചീഫ് ഫിനാഷ്യൽ ഒാഫീസർ ആർ. ശങ്കർ രാമൻ പറഞ്ഞു.

എൽ&ടിയുടെ ചില ബിസിനസുകൾ മോശം പ്രവർത്തനമാണ് കാഴ്ച വെക്കുന്നത്. അത്തരം ബിസിനസുകളിൽ ഞങ്ങൾക്ക് പുനർവിചിന്തനം നടത്തിയേ മതിയാകു. മത്സരക്ഷമമായ ലോകത്തിൽ പിടിച്ച് നിൽക്കാൻ ഇതാവശ്യമാണ്. എൽ&ടി ഡെപ്യുട്ടി മാനേജിങ് ഡയറക്ടർ എസ്.എൻ സുബ്രമണ്യൻ തൊഴിലാളികളെ പിരിച്ച് വിട്ടതിനെ കുറിച്ച് പ്രതികരിച്ചതിങ്ങനെയായിരുന്നു.

എകദേശം 16 ബില്യൺ ഡോളറിെൻറ വിറ്റുവരവുള്ള കമ്പനിയാണ് എൽ&ടി. രാജ്യത്ത് ഇൻഫ്രാസ്ട്രകച്ചർ മേഖലയിലെ പ്രമുഖ കമ്പനിയാണിത്.

Tags:    
News Summary - In one of India's biggest-ever layoffs, L&T sheds 14,000 employees from its workforce Read more at: http://economictimes.indiatimes.com/articleshow/55570052.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.