മുംബൈ:ഡോണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻറായതിന് ശേഷം ഉണ്ടായ പ്രതിസന്ധി മറികടക്കാനൊരുങ്ങി ഇന്ത്യൻെഎ.ടി മേഖല. ഇതിനായി കർശന നടപടികളുമായി മുന്നോട്ട് പോവാൻ തയ്യായറെടുക്കുകയാണ് ഇന്ത്യൻ െഎ.ടി മേഖല. പ്രധാനമായും അമേരിക്കൻ പൗരൻമാരെ റിക്രൂട്ട് ചെയ്യാനുള്ള നടപടികളാണ് കമ്പനികൾ സ്വീകരിക്കുന്നത്. ഇന്ത്യയിലെ മുൻ നിര െഎ.ടി കമ്പനികളിലൊന്നായ വിപ്രോ ഇതിനുള്ള നടപടികൾ ആരംഭിച്ച് കഴിഞ്ഞു. വൈകാതെ തന്നെ മറ്റ് പ്രമുഖ െഎ.ടി കമ്പനികളും ഇത്തരത്തിൽ നീങ്ങുമെന്നാണ് സൂചന. 150 ബില്യൺ ഡോളറിെൻറ വിറ്റുവരവുള്ള മേഖലയാണ് ഇന്ത്യയിൽ െഎ.ടി . ഇതിൽ കൂടുതൽ ഒാർഡറുകൾ ലഭിക്കുന്നത് അമേരിക്കയിൽ നിന്നാണ്.
അമേരിക്കയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ നിയമപ്രകാരം െഎ.ടി സ്ഥാപനങ്ങളിൽ 50 ശതമാനമെങ്കിലും അമേരിക്കൻ പൗരൻമാർ ജീവനക്കാരായി വേണം. എച്ച്.1ബി വിസയുമായി ജോലി ചെയ്യുന്നവർക്ക് ഉയർന്ന ശമ്പളവും നൽകേണ്ടി വരും. ഇതിനൊപ്പം ബിരുദാനന്തര ബിരുദം നേടിയവർക്ക് മാത്രമേ അമേരിക്കയിൽ ജോലി ചെയ്യാൻ സാധിക്കുകയുള്ളു. ഇൗ നിയന്ത്രണങ്ങൾ എല്ലാം തന്നെ പ്രതികൂലമായി ബാധിക്കുക െഎ.ടി മേഖലയെയാണ്.
എന്നാൽ അമേരിക്കയിലെ തൊഴിലുകൾ സംരക്ഷിക്കാൻ കൂടുതൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്ന ട്രംപിന് മുന്നിൽ ഇൗ നടപടികൾ എത്രത്തോളം ഫലപ്രദമാകുമെന്നാണ് ഉയർന്ന് വരുന്ന ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.