മുംബൈ: എൻജീനിയറിങ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ എൽ&ടിയിലെ 2.5 ശതമാനംഒാഹരികൾ വിൽക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഒാഹരി വിൽപ്പനയിലൂടെ 4,000 കോടി രൂപ സ്വരൂപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വർഷാന്ത്യത്തിലുള്ള ചിലവുകൾ നടത്താൻ ഇൗ പണം ഉപയോഗിക്കാനാണ് ഉദ്ദേശം.
സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന യുണിറ്റ് ട്രസ്റ്റ് ഒാഫ് ഇന്ത്യയുടെ എൽ&ടിയിലെ 2.5 ശതമാനം ഒാഹരികൾ വിൽക്കാനാണ് സർക്കാറിെൻറ പദ്ധതി. ഉയർന്ന ഉദ്യോഗസ്ഥനായ നീരജ് ഗുപ്തായാണ് ഒാഹരി വിൽപ്പന സംബന്ധിച്ച വാർത്ത സ്ഥിരീകരിച്ചത്. നിലവിൽ 6.68 ശതമാനം ഒാഹരികളാണ് യു.ടി.െഎക്ക് എൽ&ടിയിലുള്ളത്.
ഒാഹരി വിൽപ്പനയിലൂടെ 72,500 കോടി രൂപ 2018 മാർച്ചിന് മുമ്പ് സ്വരൂപിക്കാനാണ് കേന്ദ്രസർക്കാർ പദ്ധതി. ഇതിലൂടെ നിലവിൽ സർക്കാറിന് ഉണ്ടായിരിക്കുന്ന ധനകമ്മി പരിഹരിക്കാമെന്നും കണക്ക് കൂട്ടുന്നു. രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ ഒാഹരികൾ വിൽക്കാനും സർക്കാറിന് പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.