മുംബൈ: സി.ഇ.ഒ വിശാൽ സിക്കയുടെ ഭരണനിർവഹണത്തിലെ പ്രശ്നങ്ങളെ തുടർന്ന് ഇൻഫോസിസിലുണ്ടായ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. വിശാൽ സിക്കയുടെ ചില നടപടികൾ ഇൻഫോസിസിെൻറ സ്ഥാപകൻ എൻ.ആർ. നാരായാണ മൂർത്തിയുടെ അതൃപ്തിക്ക് കാരണമായിരുന്നു. ഇവർ തമ്മിലുള്ള അഭിപ്രായ ഭിന്നതകളാണ് ഇപ്പോഴുണ്ടായ പ്രതിസന്ധിക്ക് കാരണം.
സി.ഇ.ഒ സിക്കയുടെ ശമ്പളം വൻതോതിൽ ഉയർത്തിയതും പിരിഞ്ഞുപോയ സി.എഫ്.ഒ രാജീവ്ബൻസാലിന് വൻ തുക നഷ്ട പരിഹാരം നൽകിയതുമാണ് ഇൻഫോസിസ് സ്ഥാപകരിൽ കമ്പനിയുടെ ഭരണം സംബന്ധിച്ച് അതൃപ്തി വളരുന്നതിന് കാരണമായത്.
ഇൻഫോസിസിലെ കലഹം ഒാഹരി വിപണിയിലും പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ്. ഇൻഫോസിസ് സ്ഥാപകൻ നാരയണ മൂർത്തി കമ്പനിയുടെ ഭരണത്തിനെതിരെ പരസ്യമായി രംഗത്ത് വന്നതെന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ലെന്ന് ഒാഹരി വിപണിയിലെ ഫണ്ട് മാനേജർമാർ പ്രതികരിച്ചു. വരും ദിവസങ്ങളിലും പ്രതിസന്ധി തുടരുകയാണെങ്കിൽ അത് ഇൻഫോസിസ് ഒാഹരികളെയും ബാധിക്കുമെന്നും ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.