ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ജനപ്രിയ ബജറ്റാണ് മോദി സർക്കാർ അവതരിപ്പിച്ചത്. മധ്യവർഗത്തിനും കർഷകർക്കും നിരവധി ആനുകൂല്യങ്ങളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. എന്നാൽ, സർക്കാറിെൻറ ജനപ്രിയ ബജറ്റ് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുക ഇനി വരുന്ന സർക്കാറിനാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
അത്ര പെെട്ടന്ന് നേടാൻ കഴിയാത്ത ലക്ഷ്യങ്ങളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.ഇത് നേടണമെങ്കിൽ നികുതി പിരിവിൽ വൻ വളർച്ച കൈവരിക്കേണ്ടി വരും. നികുതി പിരിവിനായി ബജറ്റിലുള്ള നിർദേശങ്ങളൊന്നും പൂർണമായും പ്രായോഗികമാകുന്നതല്ല. നികുതി പിരിവിൽ ലക്ഷ്യം കൈവരിക്കാനായി പുതിയ പദ്ധതികൾ 2019ൽ അധികാരത്തിലെത്തുന്ന സർക്കാറിന് ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടി വരും.
ആദായ നികുതി ഇളവും കർഷകർക്ക് േവണ്ടിയുള്ള പദ്ധതിയും ധനകമ്മി ഉയർത്തുമെന്ന് ഉറപ്പാണ്. ആഗോള സമ്പദ്വ്യവസ്ഥയിൽ നിലവിലൊരു മാന്ദ്യമുണ്ട്. ഇത് കൂടി പരിഗണിച്ച് മാത്രമേ വരുന്ന സർക്കാറിന് ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളുമായി മുന്നോട്ട് പോകാൻ സാധിക്കു. 2019ൽ അധികാരത്തിലെത്തുന്ന സർക്കാറിന് മുന്നിൽ കടുത്ത വെല്ലുവിളി ഉയർത്തിയാണ് മോദിയുടെ അവസാന ബജറ്റ് കടന്നു പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.