മുംബൈ: ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ ഐ.എൽ&എഫ്.എസിൻെറ മുൻ സി.ഇ.ഒയും എം.ഡിയുമായ രമേഷ് ബാവ അറസ്റ്റിൽ. കമ്പനിയുമായി ബന്ധപ്പെട്ട തട്ടിപ്പിൽ കോർപ്പറേറ്റ് മന്ത്രാലയത്തിൻെറ നടത്തുന്ന രണ്ടാമത്തെ അറസ്റ്റാണിത്.
കഴിഞ്ഞ ദിവസം രാത്രി ഡൽഹിയിലാണ് ബാവ പിടിയിലായത്. ബാവക്ക് അറസ്റ്റിൽ നിന്ന് ഇനിയും സംരക്ഷണം നൽകാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നടപടിയുണ്ടായിരിക്കുന്നത്.
കമ്പനിയുടെ വൈസ് ചെയർമാൻ ഹരി കൃഷ്ണനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ മുംബൈയിലെ ബൈക്കുള ജയിലിലാണ് ഹരികൃഷ്ണനുള്ളത്. കമ്പനി നിയമത്തിലെ 447ാം വകുപ്പ് പ്രകാരമാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. തട്ടിപ്പ് നടത്തിയതിനാണ് ഇരുവരും പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.