കോഴിക്കോട്: അക്കൗണ്ടിൽനിന്ന് പല വിധത്തിൽ പണം തട്ടുന്നത് ബാങ്ക് ഉപഭോക്താക്കളുട െ ഉറക്കം കെടുത്തുന്നു. എ.ടി.എം കാർഡ് സ്വന്തം പോക്കറ്റിൽ സുരക്ഷിതമായി ഇരിക്കുമ്പോൾ തന് നെ പണം കള്ളന്മാർ കൈക്കലാക്കുന്ന സംഭവങ്ങളാണ് വർധിച്ചുവരുന്നത്.
അക്കൗണ്ട് വിവ രങ്ങൾ കൈമാറാതെ തന്നെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം നഷ്ടമാകുന്നതായാണ് പരാതികൾ. ഒട്ടേറെ പേർക്ക് ഇങ്ങനെ പതിനായിരക്കണക്കിനു രൂപ നഷ്ടമായി. കോഴിക്കോട് ജില്ലയിൽ രണ്ടാഴ്ചക്കുള്ളിൽ സമാനരീതിയിലുള്ള തട്ടിപ്പിലൂടെ പണം നഷ്ടമായത് നിരവധി പേർക്കാണ്.
എ.ടി.എം കൗണ്ടറുകൾ വഴി എങ്ങനെയാണ് പണം കവരുന്നതെന്ന് ബാങ്ക് അധികൃതർക്കുപോലും വിശദീകരിക്കാൻ കഴിയുന്നില്ല. ഒഡിഷയിലെ സിലിഗുഡയിലെ എ.ടി.എം കൗണ്ടറിൽനിന്നാണ് കോഴിക്കോട് വളയം സ്വദേശി കല്ലുനിര ചമ്പേങ്ങോട്ട് ഷാജിയുടെ പണം പിൻവലിച്ചത്. കോയമ്പത്തൂരിൽ സ്വർണക്കടയിൽ ജോലി ചെയ്തിരുന്ന യുവാവിെൻറ ശമ്പളയിനത്തിൽ കുടിശ്ശികയായിരുന്ന 10,000 രൂപ അക്കൗണ്ടിൽ കഴിഞ്ഞ ദിവസം നിക്ഷേപിച്ചിരുന്നു. ഈ തുകയും അക്കൗണ്ടിലുണ്ടായിരുന്ന 5000 രൂപയുമാണ് മിനിറ്റുകളുടെ വ്യത്യാസത്തിൽ നഷ്ടമായത്. ഉടൻ പാറക്കടവ് എസ്.ബി.ഐ ശാഖയിലെത്തി അന്വേഷിച്ചപ്പോൾ എ.ടി.എം വഴിയാണ് പണം പിൻവലിച്ചതെന്ന് അറിയാൻ കഴിഞ്ഞു. മലപ്പുറം വള്ളിക്കുന്ന് സ്വദേശി മുസ്തഫയുടെ ചെട്ടിപ്പടി എസ്.ബി.ഐ ശാഖയിലെ അക്കൗണ്ടിൽനിന്ന് 79,500 രൂപ കഴിഞ്ഞ ദിവസം സമാനരീതിയിൽ നഷ്ടമായി.
40,000 രൂപ എ.ടി.എം വഴിയും ബാക്കി തുക ബിഹാർ സ്വദേശിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തുമാണ് തട്ടിയത്. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലും ഇത്തരം രീതിയിൽ പണം നഷ്ടമായതായി പരാതികൾ ഉയർന്നിട്ടുണ്ട്. ഇതുസംബന്ധിച്ച പരാതികൾ നിലനിൽക്കുന്നതിനിടെയാണ് ഓരോ ദിവസവും പുതിയ തട്ടിപ്പുകൾ പുറത്തുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.