മുംബൈ: യെസ് ബാങ്ക് സ്ഥാപകനും മുൻ സി.ഇ.ഒയുമായ റാണ കപുറിനെ കള്ളപ്പണ കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ ഇ.ഡി ആസ്ഥാനത്ത് കൊണ്ടുവന്ന് മണിക്കൂറുകളോളം ചെയ്തതിന് ശേഷം ഞ ായറാഴ്ച പുലർച്ചെ മൂന്നിനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണവുമായി സഹകരിക്കാത്തതിനാലാണ് അറസ്റ്റെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു. റാണ കപൂറിനെ ബുധനാഴ്ച വരെ പ്രത്യേക കോടതി റിമാൻഡ് ചെയ്തു.
റാണ കപൂർ സി.ഇ.ഒ ആയിരിക്കെ സാമ്പത്തിക, റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ഡി.എച്ച്.എഫ്.എല്ലിന് യെസ് ബാങ്ക് 3000 കോടി രൂപ വായ്പ നൽകിയിരുന്നു. ഇതിന് പ്രതിഫലമായി ഡി.എച്ച്.എഫ.എൽ റാണയുടെ ബന്ധുക്കളുടെ പേരിലുള്ള കമ്പനിക്ക് 600 കോടി രൂപ നൽകിയതായാണ് കേസ്.
വെള്ളിയാഴ്ച രാത്രി റാണയുടെയും പെൺമക്കളുടെയും വീടുകളിൽ റെയിഡ് നടത്തിയ ഇ.ഡി പ്രധാന രേഖകൾ കണ്ടെത്തിയതായി അവകാശപ്പെട്ടിരുന്നു.
അധോലോക നേതാവ് ഇഖ്ബാൽ മിർച്ചയും ഡി.എച്ച്.എഫ്.എല്ലും തമ്മിലെ സ്വത്തിടപാട് അന്വേഷിക്കുന്നതിനിടെയാണ് റാണ കപൂറുമായുള്ള ഇടപാടും വെളിപ്പെട്ടത്. തുടർന്ന് കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന പി.എം.എൽ.എ നിയമ പ്രകാരം ഇ.ഡി റാണക്ക് എതിരെ കേസെടുക്കുകയായിരുന്നു. വായ്പ ക്രമക്കേടിനെ തുടർന്ന് പ്രതിസന്ധിയിലായ യെസ് ബാങ്കിന് റിസവ് ബാങ്ക് മോറട്ടോറിയം പ്രഖ്യപിച്ചതിന് പിന്നാലെയാണ് ഇ.ഡി നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.