ഉടമസ്ഥരില്ലാതെ രാജ്യത്തെ ബാങ്കുകളിൽ 11,300 കോടി

ന്യൂഡൽഹി: ഉടമസ്ഥരില്ലാതെ രാജ്യത്തെ ബാങ്കുകളിലുള്ളത് 11,302 കോടി രൂപ. മൂന്ന് കോടി അക്കൗണ്ടുകളിലായി 64 ബാങ്കുകളിലാണ് ഇത്രയും തുക ഉടമസ്ഥരില്ലാതെ കിടക്കുന്നത്. ഇൗ അക്കൗണ്ടുകളിലെ തുകക്ക് അവകാശവാദം ഉന്നയിച്ച് ആരും ഇതുവരെ രംഗത്തെത്തിയിട്ടില്ല. റിസർവ് ബാങ്കാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.

ഏറ്റവും കൂടുതൽ തുക ഉടമസ്ഥരില്ലാതെ കിടക്കുന്നത് സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയിലാണ്. 1,262 കോടി രൂപയാണ് ബാങ്കിലുള്ളത്. പി.എൻ.ബി ബാങ്കിലെ 1,250 കോടി രൂപക്കും ഉടമസ്ഥരില്ല. മറ്റ് പൊതുമേഖല ബാങ്കുകളിലായി 7040 കോടിയുടെ നിക്ഷേപവും ഉടമസ്ഥരില്ലാതെ കിടക്കുകയാണ്.

ആക്സിസ്, ഡി.സി.ബി, എച്ച്.ഡി.എഫ്.സി, െഎ.സി.െഎ.സി.െഎ, ഇൻഡസ്ലാൻഡ്, കൊട്ടക് മഹീന്ദ്ര, യെസ് ബാങ്ക് തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളിലായി 824 കോടിയുടെ നിക്ഷേപവും ഇത്തരത്തിലുണ്ട്. മറ്റ് സ്വകാര്യ ബാങ്കുകളിലായി 592 കോടിയാണ് നിക്ഷേപം. സ്വകാര്യ ബാങ്കുകളിലെ ആകെ ഉടമസ്ഥരില്ലാതെയുള്ള ആകെ നിക്ഷേപം 1,416 കോടിയാണ്.

Tags:    
News Summary - Rs 11,300 crore lying unclaimed with 64 banks, shows RBI data-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.