ന്യൂഡൽഹി: രാജ്യത്തിന് പുറത്തുള്ളവർ സ്വന്തം രാജ്യത്തേക്ക് അയക്കുന്ന പണത്തിെൻറ മൂല്യത്തിൽ ഇന്ത്യ ഒന്നാമത്. 2017ൽ നാലര ലക്ഷം കോടിയിലേറെ രൂപയാണ് (69 ബില്യൺ ഡോളർ) വിദേശ ഇന്ത്യക്കാർ രാജ്യത്തേക്ക് അയച്ചതെന്ന് ലോകബാങ്കിെൻറ റിപ്പോർട്ടിൽ പറയുന്നു.
തൊട്ടുമുമ്പത്തെ വർഷത്തെക്കാൾ 9.9 ശതമാനം കൂടിയ തുകയാണിത്. എന്നാൽ, 2014ലാണ് രാജ്യത്തിന് പുറത്തുള്ളവർ ഏറ്റവും കൂടുതൽ തുക അയച്ചത്. 70.4 ബില്യൺ ഡോളർ. (4.67 ലക്ഷം കോടി രൂപ). പണമയക്കൽ കൂടിയതിനൊപ്പം പണം അയക്കാനുള്ള ചെലവും കൂടിയതായി ലോകബാങ്ക് റിപ്പോർട്ട് പറയുന്നു. ഇന്ത്യക്കു പിന്നിൽ ചൈനയാണ് ഏറ്റവും കൂടുതൽ പ്രവാസി പണം ലഭിച്ച രാജ്യം. 4.25 ലക്ഷം കോടി രൂപ. വിദേശത്തുനിന്ന് സ്വന്തം നാട്ടിലേക്ക് അയക്കുന്ന പണമാണ് മിക്ക ദരിദ്ര രാജ്യങ്ങളുടെയും സാമ്പത്തിക നിലനിൽപിെൻറ അടിത്തറയെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. യൂറോപ്, റഷ്യ, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലെ സാമ്പത്തിക വളർച്ചയാണ് പണമയക്കൽ തോത് കൂടാനുള്ള കാരണം.
ഉയർന്ന എണ്ണ വിലമൂലം ഡോളർ ശക്തിപ്പെട്ടു നിൽക്കുന്നതിനാൽ തിരിച്ചയക്കുന്ന പണത്തിെൻറ മൂല്യം ഡോളറിൽ കണക്കാക്കുേമ്പാഴും കൂടിയ തുകയാണ് രേഖപ്പെടുത്തുക. ലോകത്തിെൻറ എല്ലാ മേഖലകളിലും പ്രവാസി പണത്തിെൻറ വരവ് കൂടിയിട്ടുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നടപ്പു വർഷം പണമയക്കലിൽ 4.1 ശതമാനം വർധനയുണ്ടാകുമെന്നും കണക്കാക്കിയിട്ടുണ്ട്. 200 യു.എസ് ഡോളർ (13,277 രൂപ) സ്വന്തം രാജ്യത്തേക്ക് അയക്കാൻ അതിെൻറ ഏകദേശം 7.1 ശതമാനം തുകയാണ് നിലവിൽ ഒരാൾക്ക് ചെലവാക്കേണ്ടി വരുന്നത്. ഇത് മൂന്നു ശതമാനത്തിൽ നിലനിർത്തണമെന്ന ലക്ഷ്യം കൈവരിക്കാനായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് പണമയക്കാനുള്ള ചെലവ് 9.4 ശതമാനവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.