ചെറുതുരുത്തി: ഭാരതപ്പുഴയില്‍ ഒഴുക്കിൽപ്പെട്ട് നേപ്പാള്‍ സ്വദേശികളായ സഹോദരങ്ങള്‍ മുങ്ങിമരിച്ചു. ദേശമംഗലം വറവട്ടൂര്‍ തെങ്ങുംകടവില്‍ ഭാഗത്ത് കുളിക്കാനിറങ്ങിയ വിക്രം (20), ശിശിര (15) എന്നിവരാണ് മരിച്ചത്. ഇവരുടെ എട്ട് വയസ്സുള്ള സഹോദരന്‍ ബിബോസിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ശനിയാഴ്ച വൈകീട്ട് ആറിനാണ് സംഭവം. പുഴയോരത്തെ ഫാമിൽ ജോലി ചെയ്യുന്ന ധനുക്ച്ചു- സുധ ദമ്പതികളുടെ മക്കളാണ് ദുരന്തത്തിൽപ്പെട്ടത്.
വിക്രമും ശിശിരയുമാണ് ആദ്യം കുളിക്കാനിറങ്ങിയത്. ഇവർ ഒഴുക്കിൽപ്പെട്ടത് കണ്ട് രക്ഷിക്കാനിറങ്ങിയ ബിബോസും അപകടത്തിൽപെടുകയായിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ ഉടന്‍ ബിബോസിനെ ആദ്യം രക്ഷപ്പെടുത്തി. തുടര്‍ന്ന് മറ്റു രണ്ടുപേരെയും പുഴയില്‍നിന്ന് കരക്കെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രണ്ടുവര്‍ഷം മുമ്പാണ് അപകടത്തില്‍പ്പെട്ട കുട്ടികളുടെ കുടുംബം പുഴയോരത്തെ ഫാമില്‍ ജോലിക്കെത്തിയത്. നേപ്പാളില്‍ പഠിക്കുന്നവരാണ് മരിച്ച കുട്ടികള്‍. ഒരാഴ്ച മുമ്പാണ് ഇവര്‍ വറവട്ടൂരിലെ ഫാമില്‍ എത്തിയത്. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ചെറുതുരുത്തി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.