ദുബൈ: ഉപ്പു തിന്നവൻ വെള്ളം കുടിക്കും എന്നാണ് ചൊല്ലെങ്കിലും ഉപ്പുവെള്ളം തന്നെ കുടിച്ച് വളരാൻ പാകപ്പെട്ടിരിക്കുകയാണ് പച്ചക്കറികൾ. അന്താരാഷ്ട്ര ബയോസലീൻ കാർഷിക കേന്ദ്രത്തിലെ (െഎ.സി.ബി.എ) ശാസ്ത്രജ്ഞരാണ് യു.എ.ഇ സാഹചര്യത്തിൽ ‘ഉപ്പുപ്രേമി’കളായ പച്ചക്കറികൾ വളർത്തുന്നത്. ഹാലോഫൈറ്റിക് പച്ചക്കറികൾ എന്നറിയപ്പെടുന്ന ഇവ ഒരു തുള്ളി ശുദ്ധജലമിറക്കാതെയാണ് തുറസ്സായ സ്ഥലത്തും നെറ്റ് ഹൗസുകളിലും വളരുന്നത്. ശുദ്ധജലം ലാഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പച്ചക്കറി കൃഷി ആരംഭിച്ചത്. ഭാവിയിൽ രാജ്യത്തെ ഭക്ഷ്യസുരക്ഷക്ക് ഇൗ രീതി ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
െഎ.സി.ബി.എയുടെ ദുബൈയിലെ പരീക്ഷണ കേന്ദ്രത്തിൽ ആറ് തരത്തിലുള്ള പച്ചക്കറികളാണ് വളർത്തുന്നത്. അഗ്രെറ്റി, റോക്ക് സാംഫയർ, സീ ബീറ്റ്, സീ ആസ്റ്റർ, സാംഫയർ, കോമൺ പർസ്ലേൻ എന്നിവയാണ് ഇവ. യു.എ.ഇ സാഹചര്യത്തിൽ പച്ചക്കറികൾ വളരുന്നതും പ്രഥമ ഫലങ്ങൾ പ്രതീക്ഷ നൽകുന്നതുമായതിൽ ഏറെ സന്തോഷിക്കുന്നുവെന്ന് ഗവേഷണത്തിന് നേതൃത്വം നൽകുന്ന െഎ.സി.ബി.എ ഹാലോഫൈറ്റ് അഗ്രണോമിസ്റ്റ് ഡോ. ഡയോനിഷ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.