കത്തുന്ന വേനലിൽ ഒരുതുള്ളി കുടിവെള്ളത്തിനായി നാട് നെട്ടോട്ടമോടവേ മലപ്പുറം ജില്ലയിലെ അരീക്കോട്ടുകാർക്ക് മാത്രം അത്ര വലിയ ആശങ്കയൊന്നുമില്ലായിരുന്നു. അരീക്കോട്ടെ ‘തൃപ്തി’ വീട്ടിൽ അബ്ദൂക്ക എന്ന അബ്ദുറഹ്മാെൻറ ഐഡിയയുള്ളേപ്പാൾ സുലഭമായി കുടിവെള്ളം ലഭിക്കുന്ന കാര്യത്തിൽ അന്നാട്ടുകാർക്കെന്തിന് ടെൻഷൻ. ഒരു രൂപ പോലും ചെലവില്ലാതെ മഴവെള്ളം സംഭരിച്ച് ഒരിക്കൽ പോലും വറ്റാത്ത കിണറൊരുക്കുന്ന ലളിതമായ വിദ്യയാണ് അബ്ദൂക്കയുടേത്. ഇടക്കിടെ പെയ്യുന്ന മഴയാണെങ്കിൽ പോലും ഒരുതുള്ളി പോലും പാഴാക്കാതെ മഴവെള്ളം മുഴുവനായും സംഭരിച്ചുവെക്കാമെന്ന് അബ്ദൂക്ക ഉറപ്പു പറയുന്നു.
കിണറിൽനിന്ന് അഞ്ചു മീറ്റർ അകലെയായി ഒരു മീറ്റർ ആഴത്തിലുള്ള ഒരു കുഴിയെടുക്കുകയാണ് ആദ്യം വേണ്ടത്. കുഴി നിറയെ ഉണങ്ങിയ ചകിരിത്തൊണ്ടുകൾ കമഴ്ത്തിവെക്കാം. ശേഷം കുഴിയുടെ മേൽഭാഗം തറനിരപ്പിൽനിന്ന് ഒരു അടി ഉയരത്തിൽ കല്ലുനിരത്തി കെട്ടിവെക്കണം. വീടിെൻറ മേൽക്കൂരയുടെ അഗ്രഭാഗങ്ങളിൽ ഘടിപ്പിച്ച പാത്തികളിൽ നിന്നും മറ്റും വരുന്ന മഴവെള്ളം കുഴിയിലേക്ക് നേരിട്ട് പതിക്കുന്ന രീതിയിൽ ക്രമീകരിക്കണം.
മഴവെള്ളം പൂർണമായി ഭൂമിയിലേക്ക് ഇറങ്ങുന്നതോടെ ഭൂഗർഭജല വിതാനത്തിെൻറ അളവ് ഉയർന്ന് നിലക്കാത്ത ഉറവ വരും. വരുംവർഷങ്ങളിലും സമൃദ്ധമായ വെള്ളം ഉറപ്പാണെന്ന് അബ്ദൂക്ക. കിണർ റീചാർജിങ്ങിലെ ഇൗ പുതിയ തന്ത്രം പരീക്ഷിച്ചാൽ ഒരു വർഷത്തിനുള്ളിൽ കിണറ്റിലെ ജലത്തിെൻറ ഗുണനിലവാരം വർധിക്കുകയും ചെയ്യും. നാലു വർഷം കഴിഞ്ഞാൽ ഏത് കടുത്ത വേനലിലും കിണറ്റിലെ വെള്ളം വറ്റില്ലെന്നും പ്രകൃതിസ്നേഹിയായ ഇൗ പ്ലംബർ.
നാടുമുഴുവൻ തണലൊരുക്കുന്നതിനായി പതാറ്റാണ്ടുകളായി വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുന്ന അബ്ദൂക്ക, വേനലിലും നാടിന് തെളിനീരുറവ ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളിലാണിപ്പോൾ. സ്വന്തം ശബ്ദത്തിലുള്ള ഓഡിയോ ക്ലിപ്സും മഴക്കുഴി തീർക്കുന്ന വിഡിയോയും വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും ഷെയർ ചെയ്ത് കേരളത്തിെൻറ ദാഹകമറ്റാനുള്ള ശ്രമത്തിലാണ് ഇൗ മലപ്പുറത്തുകാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.