ഒസ്ലോ: അഭയാര്‍ഥികളായി എത്തുന്ന മുസ്ലിംകളോട് വിവാദ പ്രസ്താവന നടത്തിയ നോര്‍വീജിയന്‍ മന്ത്രിയുടെ രാജിക്കുവേണ്ടിയുള്ള ആവശ്യം ശക്തമാവുന്നു. ആന്‍റി ഇമ്മിഗ്രന്‍റ് പ്രോഗ്രസ് പാര്‍ട്ടിയുടെ സില്‍വി ലസ്ത്വാങ് ആണ് തന്‍െറ ഫേസ്ബുക് പോസ്റ്റിലൂടെ വിവാദ പരാമര്‍ശം നടത്തിയത്.
നോര്‍വേയിലേക്ക് കടന്നുവരുന്നവര്‍ ഇവിടെയുള്ള രീതി സ്വീകരിക്കണമെന്ന് എഴുതിയ അവര്‍ ‘ഇവിടെ ഞങ്ങള്‍ പന്നിയിറച്ചി കഴിക്കും, മദ്യം കുടിക്കും, മുഖം കാണിക്കും. നിങ്ങള്‍ നിര്‍ബന്ധമായും ഞങ്ങളുടെ മൂല്യങ്ങളും നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ചേ തീരൂ’ എന്നും കുറിച്ചു.
എന്നാല്‍, കടുത്ത പ്രതിഷേധങ്ങളാണ് ഇതിനു നേര്‍ക്ക് ഉയരുന്നത്. ഈ രാജ്യത്തും മറ്റു രാജ്യങ്ങളിലും എന്തു കഴിക്കണം എന്ന് തെരഞ്ഞെടുക്കാന്‍ ഒരാള്‍ക്ക് അവകാശമുണ്ടെന്ന് ബെന്‍െറ ബുള്‍ എന്ന ഫേസ്ബുക് ഉപയോക്താവ് പ്രതികരിച്ചു. ലിസ്ത്വാങ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിമര്‍ശം ഉയര്‍ന്നതോടെ പറഞ്ഞ വാക്കുകള്‍ക്ക് തിരുത്തുമായി മന്ത്രി രംഗത്തത്തെി. തന്‍െറ വാക്കുകള്‍ തെറ്റിദ്ധരിച്ചതാണെന്നും മുസ്ലിംകള്‍ മറ്റുള്ളവര്‍ കഴിക്കുന്ന പന്നിയിറച്ചിയുമായും കുടിക്കുന്ന മദ്യവുമായും ‘ഒത്തുപോവണ’മെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.