ജര്‍മനിക്ക് ആദ്യ മുസ് ലിം വനിതാ സ്പീക്കര്‍

ബര്‍ലിന്‍: ജര്‍മന്‍ പാര്‍ലമെന്‍റിലെ ആദ്യ മുസ്ലിം വനിതാ സ്പീക്കറായി മുഹ്തറം അറാസ് തെരഞ്ഞെടുക്കപ്പെട്ടു. ജര്‍മനിയിലെ ഗ്രീന്‍പാര്‍ട്ടി അംഗമാണ് തുര്‍ക്കി വംശജയായ മുഹ്തറം. 1992ലാണ് 50കാരിയായ മുഹ്തറം തന്‍െറ രാഷ്ട്രീയജീവിതം ആരംഭിച്ചത്. 92 എം.പിമാരുടെ പിന്തുണയോടെയാണ് മുഹ്തറം ജര്‍മന്‍ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്. ഇസ്ലാംവിരുദ്ധ സംഘടനയായ എ.എഫ്.ഡി പാര്‍ലമെന്‍റില്‍ മുഹ്തറമിന് നല്‍കിയ സ്വീകരണത്തില്‍ നിന്ന് വിട്ടുനിന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.