വാഷിങ്ടൺ: ലോകവ്യാപകമായി 45 ലക്ഷം ആളുകളുടെ ജീവനെടുത്ത കോവിഡ് മഹാമാരിയുടെ ഉറവിടം കണ്ടെത്തുന്നതിൽ പരാജയപ്പെട്ട് യു.എസ് രഹസ്യാന്വേഷണ ഏജൻസികൾ. വൈറസ് പ്രകൃതിയിൽനിന്ന് ഉണ്ടായതാണോ അതോ ചൈനയിലെ ലാബിൽനിന്ന് ചോർന്നതാണോ എന്നകാര്യത്തിൽ ഏജൻസികൾക്കിടയിൽ ഭിന്നത നിലനിൽക്കുന്നുവെന്നാണ് പുതിയ വിവരം.
കോവിഡ് ബയോളജിക്കൽ ആയുധമെന്നരീതിയിൽ വികസിപ്പിച്ചതല്ലെന്ന നിഗമനത്തിലാണ്18 രഹസ്യാന്വേഷണ ഏജൻസികൾ. വൈറസ് മൃഗങ്ങളിൽനിന്ന് മനുഷ്യനിലെത്തിയെന്നാണ് ഈ വിഭാഗം കരുതുന്നത്. എന്നാൽ, വുഹാനിലെ വൈറോളജി ലാബിൽനിന്ന് ചോർന്നതാണെന്നാണ് ഒരുസംഘം വിശ്വസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.