കോവിഡ് വാക്സിൻ സ്വീകരിച്ചയാൾക്ക് രോഗം; ഒാക്സ്ഫഡ് പരീക്ഷണം നിർത്തി

ലണ്ടൻ: ലോകം പ്രതീക്ഷയോടെ കണ്ട ഒാക്സ്ഫഡ് സർവകലാശാല-ആസ്ട്ര സെനക കോവിഡ് വാക്സിൻ പരീക്ഷണം നിർത്തിവെച്ചു. വാക്സിൻ സ്വീകരിച്ച സന്നദ്ധ പ്രവർത്തകരിൽ ഒരാൾക്ക് സുഷുമ്ന നാഡിയെ ബാധിക്കുന്ന ട്രാൻ‌വേഴ്‌സ് മൈലിറ്റിസ് രോഗം കണ്ടെത്തിയതോടെയാണ് പരീക്ഷണം മരവിപ്പിച്ചത്. ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കി ബ്രിട്ടൻ, അമേരിക്ക, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിെല 30,000 പേരിൽ മൂന്നാംഘട്ട പരീക്ഷണം നടക്കുന്നതിനിടയിലാണ് തിരിച്ചടി. ബ്രിട്ടനിൽനിന്ന് വാക്സിൻ സ്വീകരിച്ചയാൾക്കാണ് രോഗമെന്ന് 'ന്യൂയോർക് ടൈംസ്' റിപ്പോർട്ട് ചെയ്തു. ഇദ്ദേഹത്തിന് രോഗം ബാധിച്ചത് വാക്സിൻ സ്വീകരിച്ച കാരണമാണോയെന്ന് വ്യക്തമല്ല. വാക്സിനും രോഗവും തമ്മിൽ ബന്ധമുണ്ടോയെന്ന് കണ്ടെത്താൻ സ്വതന്ത്ര അന്വേഷണം നടത്തും.

വാക്സിൻ പരീക്ഷണങ്ങൾക്കിടയിൽ ഇത്തരത്തിൽ രോഗം കണ്ടെത്തുന്നത് സ്വാഭാവികമാണെന്ന് ഒാക്സ്ഫഡും ആസ്ട്ര സെനകയും വ്യക്തമാക്കി. ആയിരക്കണക്കിനു പേരിൽ പരീക്ഷണം നടത്തുേമ്പാൾ അസുഖങ്ങൾ ആകസ്മികമായി സംഭവിക്കും. കാരണം വാക്സിനാണോ എന്നതിൽ സ്വതന്ത്ര അന്വേഷണത്തിലൂടെ മാത്രമേ വ്യക്തത വരൂ.

ഏപ്രിലിൽ ആദ്യഘട്ട പരീക്ഷണം ആരംഭിച്ചശേഷം രണ്ടാം തവണയാണ് ഇത്തരമൊരു സ്ഥിതി -ഒാക്സ്ഫഡ് വക്താവ് പറഞ്ഞു. വാക്സിൻ പരീക്ഷണം പുനഃസ്ഥാപിക്കാൻ അനുമതി നൽകേണ്ടത് ബ്രിട്ടനിലെ മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസിയാണ്. സ്വതന്ത്ര അന്വേഷണം പൂർത്തിയാക്കി വൈകാതെ അനുമതി നൽകുമെന്ന പ്രതീക്ഷയും വക്താവ് പങ്കുവെച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.