യു.എസിൽ വോട്ടെണ്ണൽ തുടരുന്നു; ബൈഡൻ മുന്നിൽ

വാഷിങ്ടൺ: ആകാംക്ഷ നിറഞ്ഞ രാത്രിക്ക് ശേഷം യു.എസിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പിൻെറ വോട്ടെണ്ണൽ തുടരുന്നു. വെള്ളിയാഴ്ച പുലർച്ചെയോടെ ചിത്രം വ്യക്തമാകുെമന്നാണ് പ്രതീക്ഷിക്കുന്നത്. അരിസോണ, ജോർജിയ, വിസ്കോൺസിൻ, നെവാഡ, പെൻസിൽവാനിയ എന്നിവിടങ്ങളിലെ അന്തിമ ഫലമാണ് ഇനി അറിയാനുള്ളത്. അതേസമയം, ചില സ്ഥലങ്ങളിലെ വോട്ടെണ്ണൽ നിർത്തിവെക്കണമെന്ന ആവശ്യവുമായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. തെരഞ്ഞെടുപ്പ് ദിവസത്തിന് ശേഷം വന്ന വോട്ടുകൾ എണ്ണരുതെന്ന ട്രംപിൻെറ ട്വീറ്റർ ട്വിറ്റർ നീക്കം ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടപടികളെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതാണ് പ്രസ്തുത ട്വീറ്റെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

 ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനാണ് ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരവും മുന്നേറുന്നത്. അദ്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമാകും വിധി ട്രംപിന് അനുകൂലമാവുക. 264 ഇലക്ട്രൽ വോട്ടുകളാണ് ജോ ബൈഡൻ നേടിയിരിക്കുന്നത്. ഇതേ ലീഡ് തുടർന്നാൽ ഭരണം പിടിക്കാനുള്ള 270 ഇലക്ടറൽ വോട്ടുകൾ ബൈഡൻ നേടും. 

റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് 214 ഇലക്ടറൽ വോട്ടുകളാണ് നേടിയിരിക്കുന്നത്. അതേസമയം, ജോർജിയയിലെ വോട്ടിങ് ശതമാനം കുറഞ്ഞതോടെ, ബാലറ്റ് എണ്ണുന്നതിൽ ക്രമക്കേടുണ്ടായിട്ടുണ്ടെന്ന് ആരോപിച്ച് ട്രംപ് ക്യാമ്പ് ലോസ്യൂട്ട് ഫയൽ ചെയ്തു. 

പെൻസിൽവേനിയയിലും ട്രംപിെൻറ ലീഡ് കുറയുന്നുണ്ട്. പെൻസിൽവേനിയയിൽ ബാലറ്റ് വോട്ടുകൾ ഇനിയും എണ്ണിതീർന്നിട്ടില്ല. തെരഞ്ഞെടുപ്പ് ദിവസം പോസ്റ്റ്മാർക്ക് ചെയ്ത ബാലറ്റുകൾ എണ്ണാനുള്ള സംസ്ഥാന തീരുമാനത്തിനെതിരെ റിപ്പബ്ലിക്കൻമാർ അപ്പീൽ നൽകിയിട്ടുണ്ട്.

ഡോണൾഡ് ട്രംപിന്‍റെ വിജയസാധ്യത ഇങ്ങനെ

ഇതുവരെ ലഭിച്ചത് 214 ഇലക്ടറൽ വോട്ടുകൾ. ഇനി എണ്ണാനുള്ള െപൻസിൽവേനിയയിലാണ് പ്രധാന പ്രതീക്ഷ. ഇവിടെ 20 ഇലക്ടറൽ വോട്ടുകളുണ്ട്. ഇതിന് പുറമെ മറ്റു മൂന്ന് സംസ്ഥാനങ്ങൾകൂടി അനുകൂലമായാൽ 270 എന്ന മാജിക് നമ്പർ നേടാനാവും. പെൻസിൽവേനിയ കിട്ടിയില്ലെങ്കിൽ അഞ്ചു സംസ്ഥാനങ്ങളിലെ ഇലക്ടറൽ വോട്ട് പൂർണമായി ലഭിേക്കണ്ടിവരും. ഇതിനുള്ള സാധ്യത നേരിയതാണ്.

ജോ ബൈഡന്‍റെ വിജയസാധ്യത ഇങ്ങനെ

ബൈഡൻ 264 വോട്ടുകളുമായി വിജയത്തിനരികെ നിൽക്കുകയാണ്. ആറു വോട്ടുകൾ കൂടി നേടിയാൽ പ്രസിഡൻറ് പദം. മിഷിഗണിലും വിസ്കോൻസിനിലും ബൈഡൻ ജയിച്ചു കഴിഞ്ഞു. െനവാഡയിൽ കൂടി ജയിച്ചാൽ വിജയമുറപ്പിക്കാനാകും. എന്നാൽ ജോർജിയയിലെ വിജയത്തിനെതിരെ ട്രംപ് ക്യാമ്പ് നൽകിയ സ്യൂട്ട് നിർണായകമാണ്.

ജോർജിയയിലും നോർത്ത് കരോലിനയിലും ട്രംപിന് വ്യക്തമായ ലീഡുണ്ട്. അരിസോണ, കാലിഫോണിയ, വാഷിങ്ടൺ, ന്യൂയോർക്, ഇല്ലിനോയ്, മെയ്ൻ, മിനെസോട്ട, ഹവായ് എന്നീ സംസ്ഥാനങ്ങളിൽ ബൈഡൻ വിജയിപ്പോൾ, ഫ്ളോറിഡ, ഒഹിയോ, മിസോറി, ടെക്സാസ്, അയോവ, മൊണ്ടാന, യൂട്ടാ എന്നീ സംസ്ഥാനങ്ങൾ ട്രംപ് നേടി.

യു.എസ് കോൺഗ്രസിൽ ഡെമോക്രാറ്റിക് മുന്നിൽ, സെനറ്റിൽ റിപബ്ലിക്കൻ പാർട്ടിക്ക് മുൻതൂക്കം

അമേരിക്കൻ ജനപ്രതിനിധി സഭയായ കോൺഗ്രസിലേക്കും ഉപരിസഭയായ സെനറ്റിലേക്കും നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലും പുരോഗമിക്കുന്നു. യു.എസ് കോൺഗ്രസിൽ 204 സീറ്റ് നേടിയ ഡെമോക്രാറ്റിക് പാർട്ടിയാണ് ലീഡ് ചെയ്യുന്നത്. 190 സീറ്റുകളാണ് റിപ്പബ്ലിക്കൻ പാർട്ടി നേടിയത്.

യു.എസ് കോൺഗ്രസിൽ ഭൂരിപക്ഷത്തിന് 218 സീറ്റ് വേണം. ഉപരിസഭയായ സെനറ്റിൽ റിപബ്ലിക്കൻ പാർട്ടിക്കാണ് മുൻതൂക്കം. റിപബ്ലിക്കൻ 48 സീറ്റ് നേടിയപ്പോൾ ഡെമോക്രാറ്റുകൾ 46 സീറ്റ് നേടി. 100 അംഗ സെനറ്റിൽ 51 സീറ്റ് വേണം ഭൂരിപക്ഷം ലഭിക്കാൻ.


പ്രമീള ജയ്പാൽ, രാജ കൃഷ്ണമൂർത്തി, റോ ഖന്ന, അമി ബേര എന്നിവർ


ഇന്ത്യൻ വംശജരും ഡെമോക്രാറ്റിക് സ്ഥാനാർഥികളുമായ രാജ കൃഷ്ണമൂർത്തി, പ്രമീള ജയ്പാൽ, അമി ബേര, റോ ഖന്ന എന്നിവർ വിജയിച്ചു. ഡെമോക്രാറ്റിക്പ്രതിനിധി രാജ കൃഷ്ണമൂർത്തി വീണ്ടും ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ മൂന്നാം തവണയാണ് 47കാരനായ രാജ കൃഷ്ണമൂർത്തി ഇല്ലിനോയിസിൽ നിന്നും വിജയിക്കുന്നത്. രാജ കൃഷ്ണമൂർത്തിയുടെ രക്ഷിതാക്കൾ തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. 2016ലാണ് അദ്ദേഹം ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്നത്.

ഇന്ത്യൻ വംശജരും ഡെമോക്രാറ്റിക് സ്ഥാനാർഥികളുമായ അമി ബേരയും റോ ഖന്നയും വിജയിച്ചു. അമി ബേര കാലിഫോർണിയ ഡിസ്ട്രിക്ട് ഏഴിൽ നിന്ന് 61 ശതമാനം വോട്ട് നേടി വിജയിച്ചു. റോ ഖന്ന 74 ശതമാനം വോട്ട് നേടിയാണ് ഡിസ്ട്രിക്ട് 17ൽ നിന്ന് വിജിച്ചത്. ഡെമോക്രാറ്റിന്‍റെ കോൺഗ്രസ്അംഗം പ്രമീള ജയ്പാൽ വാഷിങ്ടണിൽ നിന്ന് മൂന്നാം തവണയും വിജയിച്ചു. ഡോ. ഹിരൽ തിപിർനേനി അരിസോണയിൽ ഡെമോക്രാറ്റിക്പാർട്ടി സ്ഥാനാർഥിയായി മത്സരരംഗത്തുണ്ട്. ടെക്സസിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ശ്രീ കുൽകർനി പരാജയപ്പെട്ടു.

ഡെമോക്രാറ്റ് അംഗം ഇലാൻ ഉമർ രണ്ടാം തവണയും യു.എസ് ജനപ്രതിനിധി സഭയിലേക്ക് വിജയിച്ചു. മിനിസോട്ടയിലെ ഫിഫ്ത്ത് ഡിസ്ട്രിക്റ്റിൽനിന്ന് 2018ലാണ് ആദ്യം ഇലാൻ ജനപ്രതിനിധി സഭയിലെത്തുന്നത്. ജനപ്രതിനിധി സഭയിലെത്തുന്ന ആദ്യ സൊമാലി -അമേരിക്കൻ വംശജ കൂടിയാണ് ഇവർ.

അമേരിക്കയിൽ വിവാദമായ 'ക്യുഅനോൺ' ഗൂഢാലോചന സിദ്ധാന്തത്തെ പിന്തുണക്കുന്ന മാർജോറി ടെയ്‌ലർ ഗ്രീൻ യു.എസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായിരുന്ന ഗ്രീൻ ജോർജിയയിലെ 14മത് ജില്ലയിൽ നിന്നാണ് വിജയിച്ചത്. ഗ്രീന്‍റെ എതിരാളി ഡെമോക്രാറ്റിക് സ്ഥാനാർഥി മൽസരത്തിൽ നിന്ന് സെപ്റ്റംബറിൽ പിന്മാറിയിരുന്നു.

ഡെമോക്രാറ്റ് പാർട്ടിയുടെ ശക്തികേന്ദ്രമായ മിഷിഗൻ സംസ്ഥാനത്തെ 13ാം ജില്ലയിൽ നിന്ന് ജനവിധി തേടുന്ന മുസ് ലിം-അമേരിക്കൻ സ്ഥാനാർഥിയായ റാഷിദ തലൈബ് വിജയിച്ചു. 77.8 വോട്ട് നേടിയാണ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായ റാഷിദ വിജയിച്ചത്. റിപ്പബ്ലിക്കൻ പാർട്ടിയിലെ ഡേവിഡ് ഡുഡെഹോഫർ 18.9 ശതമാനം വോട്ട് നേടി.

അമേരിക്കൻ വംശജരല്ലാത്തവരും കറുത്ത വർഗക്കരായ അമേരിക്കക്കാരും ബൈഡന് വോട്ട് ചെയ്തെന്നാണ് അഭിപ്രായ സർവേകൾ സുചിപ്പിക്കുന്നത്. സ്ത്രീ വോട്ടർമാർക്കിടയിലും വെള്ളക്കാരല്ലാത്ത വോട്ടർമാർക്കിടയിലും ബൈഡനാണ് സ്വാധീനം. അതേസമയം, അമേരിക്കൻ വംശജർ, 65 വയസിനു മുകളിൽ പ്രായമുള്ളവർ, ബിരുദമില്ലാത്തവർ എന്നീ വിഭാഗങ്ങൾക്കിടയിൽ ട്രംപിന് അനുകൂലമായി നിലപാട് സ്വീകരിച്ചെന്നാണ് റിപ്പോർട്ട്.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.