സിംഗപ്പൂർ സിറ്റി: തങ്ങളുടെ 14,200 പൗരന്മാരുടെ എച്ച്. െഎ.വി റെക്കോഡുകൾ യു.എസ് പൗരൻ മോഷ ്ടിച്ച് പുറത്തുവിട്ടതായി സിംഗപ്പൂർ ആരോപിച്ചു. മിഖി ഫറേറ ബ്രോച്ചസ് എന്ന യു.എസു കാരനാണ് 2013ന് മുമ്പുള്ള എച്ച്.െഎ.വി പരിശോധനഫലങ്ങൾ പേരും തിരിച്ചറിയൽ, ഫോൺ നമ്പറുകളും മേൽവിലാസവും ആരോഗ്യവിവരങ്ങളുമടക്കം ഒാൺലൈനിലൂടെ പരസ്യപ്പെടുത്തിയത്.
നേരത്തേ സിംഗപ്പൂർ ആരോഗ്യ മന്ത്രാലയത്തിനുവേണ്ടി പ്രവർത്തിച്ചയാളാണ് ബ്രോച്ചസ്. അന്ന് ഇത്തരം രഹസ്യ വിവരങ്ങൾ അറിയാമായിരുന്ന ദേശീയ പൊതു ആരോഗ്യ യൂനിറ്റ് മേധാവിയിൽ നിന്നായിരിക്കാം ഇയാൾ ഇൗ വിവരങ്ങൾ ചോർത്തിയതെന്നാണ് സിംഗപ്പൂർ സംശയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.