പെഷാവർ: പാകിസ്താനിൽ ശിയാ ഭൂരിപക്ഷമുള്ള പരച്ചിനാർ ഗോത്രവർഗ മേഖലയിലെ മാർക്കറ്റിലുണ്ടായ ഇരട്ട സ്ഫോടനങ്ങളിലും ക്വറ്റയിലെ ചാവേർ ആക്രമണത്തിലുമായി 38 പേർ കൊല്ലപ്പെട്ടു. 121 പേർക്ക് പരിക്കേറ്റു. ക്വറ്റയിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇഹ്സാൻ മഹ്ബൂബിെൻറ ഒാഫിസിനുസമീപമാണ് സ്ഫോടനം നടന്നത്. ഇവിടെ 13 പേർ കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്കുണ്ട്. ജമാഅത്തുൽ അഹ്റാർ എന്ന സംഘടന ആക്രമണത്തിെൻറ ഉത്തരവാദിത്വമേറ്റെടുത്തിട്ടുണ്ട്.
പരച്ചിനാർ മേഖലയിൽ പെരുന്നാൾ തിരക്കിലമർന്ന മാർക്കറ്റിലാണ് തുടരെ രണ്ടു സ്ഫോടനങ്ങൾ നടന്നത്. ചുരുങ്ങിയത് 25 പേർ ഇവിടെ മരിച്ചതായാണ് കണക്കാക്കുന്നത്. 100 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദുരന്തത്തിനിരയായവരിലേറെയും ശിയാ വിഭാഗത്തിൽ പെട്ടവരാണ്. ആദ്യ സ്ഫോടനത്തിൽ പരിക്കേറ്റവരെ രക്ഷിക്കാനായി എത്തിയവർക്കിടയിലായിരുന്നു രണ്ടാമത്തെ സ്ഫോടനം. ഇവിടെ ആരും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. രണ്ട് സൈനിക ഹെലികോപ്റ്ററുകൾ സ്ഥലത്തേക്ക് കുതിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.