ക്വലാലംപൂർ: മലേഷ്യയിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ ആറു പേർ മരിച്ചു. മരിച്ചവരിൽ മൂന്ന് ഇന്ത്യൻ വംശജർ ഉൾപ്പെട്ടതായാണ് സൂചന. മലേഷ്യയിലെ ജോഹോർ ബഹുരുവിലുള്ള സുൽത്താന ആമിന ആശുപത്രിയുടെ ഐ.സി.യുവിലാണ് തീപിടുത്തമുണ്ടായത്. മലേഷ്യ – സിംഗപ്പൂർ അതിർത്തിയിലാണ് ആശുപത്രി സ്തിഥി ചെയ്യുന്നത്. രണ്ടു മണിക്കൂറോളം തീ ആളിപ്പടർന്നുവെന്നാണ് റിപ്പോർട്ട്. മലേഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ നൂർ ഹിഷാം അബ്ദുള്ള സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ദു:ഖത്തിൽ പങ്കു ചേരുന്നുവെന്നും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായും മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാഖ് ട്വിറ്ററിൽ വ്യക്‌തമാക്കി.
സംഭവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഒരു രോഗിയുടെയും ആശുപത്രിയിലെ രണ്ടു ജീവനക്കാരുടെയും നില ഗുരുതരമാണെന്ന് നൂർ ഹിഷാം അബ്ദുള്ള വ്യക്‌തമാക്കി. പൊള്ളലേറ്റവരെയും ശ്വാസതടസമുണ്ടായവരെയും അടുത്തുള്ള അശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുയാണ്. വയറിംഗിലെ അപാകതയോ ഷോർട്ട്സർക്യൂട്ടോ ആകാം അപകടകാരണമെന്ന് നൂർ ഹിഷാം വ്യക്‌തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.