ബെയ്ജിങ്: ‘തീവ്രവാദം കയറ്റി അയക്കുന്ന ഫാക്ടറിയാണ് ഇസ്ലാമാബാദ്’ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയിൽ പാകിസ്താനെ പിന്തുണച്ച് ചൈന. തീവ്രവാദത്തിനെതിരെ പോരാടുന്നതിന് പാകിസ്താൻ പിന്തുണ നൽകുകയാണ് വേണ്ടതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. തീവ്രവാദമെന്നത് എല്ലാ രാജ്യങ്ങൾക്കും ശത്രുതന്നെയാണ്. തീവ്രവാദം തുടച്ചുനീക്കുന്നതിന് അന്തരാഷ്ട്ര സമൂഹം ഒരുമയോടെ പ്രവർത്തിക്കണം. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ അന്തരാഷ്ട്ര സമൂഹം പാകിസ്താനുമായി സഹകരിക്കുകയും പിന്തുണക്കുകയും വേണം’- ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുനിയിങ് പറഞ്ഞു.
ഇന്ത്യയും പാകിസ്താനുമടക്കും എട്ട് രാജ്യങ്ങൾ അംഗമായുള്ള ഷാങ്ഹായ് കോർപറേഷൻ ഒാഗനൈസേഷെൻറ( എസ്.സി.ഒ) വാർഷികയോഗത്തിൽ തീവ്രവാദം മുഖ്യ അജണ്ടയായി കൊണ്ടുവരുന്ന സൂചനയും ചൈന നൽകിയിട്ടുണ്ട്. എസ്.സി.ഒയിൽ വിദേശമന്ത്രിമാരുടെ യോഗത്തിൽ തീവ്രവാദത്തിനെതിരായ സഹകരണം എന്നത് പ്രധാന അജണ്ടയാകുമെന്ന് വിശ്വസിക്കുന്നുവെന്നും ഹുവ ചുനിയിങ് പറഞ്ഞു.
ലണ്ടനിൽ നടന്ന ചടങ്ങിലാണ് മോദി പാകിസ്താനെതിരെ തീവ്രവാദ ഫാക്ടറി പരാമർശം നടത്തിയത്. തീവ്രവാദം കയറ്റി അയക്കാനുള്ള ഫാക്ടറി നടത്തി തെൻറ രാജ്യത്തെ ജനങ്ങളെ ആക്രമിക്കുകയാണെന്നും നേരിട്ട് യുദ്ധം ചെയ്യാൻ കഴിവില്ലാത്തതുകൊണ്ട് പിറകിൽ നിന്ന് ആക്രമിക്കുകയാണെന്നുമാണ് മോദി പറഞ്ഞത്. പാകിസ്താന് അതേ നാണയത്തിൽ മറുപടി നൽകാൻ ഇന്ത്യക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇൗ പരാമർശങ്ങളോടാണ് ചൈന പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.