ലാഹോര്‍: പ്രധാനമന്ത്രി നവാസ് ശരീഫും സഹോദരങ്ങളും 300ലേറെ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പഞ്ചാബ് പ്രവിശ്യയിലെ പഞ്ചസാരമില്ലുകളില്‍ തൊഴില്‍ നല്‍കിയതു വഴി പാകിസ്താനെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് പാക് പണ്ഡിതന്‍ താഹിറുല്‍ ഖദ്രി ആരോപിച്ചു. അതേസമയം, ഈ അവകാശവാദം ശരീഫ് ഗ്രൂപ് ഇന്‍ഡസ്ട്രീസ് തള്ളിയിരുന്നു. അവരുടെ താല്‍പര്യം എന്താണെന്ന് വ്യക്തമാണ്. 300ല്‍ 50 പേരുടെ പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ തയാറാണെന്നും ഖദ്രി വെല്ലുവിളിച്ചു.
അവാമി തഹ്രീകിന്‍െറ തലവനായ ഇദ്ദേഹം കാനഡയിലാണ് കഴിയുന്നത്. ഈ തൊഴിലാളികളില്‍ ഐ.ടി വിദഗ്ധരും എന്‍ജിനീയര്‍മാരും ടെക്നീഷ്യന്മാരും ഉണ്ട്. ഇവരെ സുരക്ഷാപരിശോധനകളില്‍നിന്ന് ഒഴിവാക്കുന്നു. ശരീഫിനെ ഇന്ത്യന്‍ ഏജന്‍െറന്ന് വിശേഷിപ്പിച്ച ഖദ്രി അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് പാക്സൈന്യത്തോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.