സിറിയയിലെ ഐ.എസ്-കുര്‍ദ് വിമത കേന്ദ്രങ്ങളില്‍ തുര്‍ക്കി ബോംബിട്ടു

അങ്കാറ: വടക്കന്‍ സിറിയയിലെ ജരാബ്ലസിലെ ഐ.എസ് കേന്ദ്രങ്ങളില്‍ തുര്‍ക്കിയുടെ ബോംബാക്രമണം. ശനിയാഴ്ച ഗസ്നിതെപില്‍ വിവാഹച്ചടങ്ങിനിടെയുണ്ടയ ചാവേറാക്രമണത്തില്‍  54 പേര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് തുര്‍ക്കിയുടെ നീക്കം. ചാവേറായത്തെിയത് ഐ.എസ് ആണെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചിരുന്നു.

മന്‍ജിബിലെ കുര്‍ദ് വിമതരുടെ ശക്തികേന്ദ്രങ്ങളിലും ഷെല്ലാക്രമണം നടത്തി. വടക്കന്‍ സിറിയയില്‍നിന്ന് ഐ.എസിനെ തുരത്തുമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലൂത് കാവുസൊഗ്ലു അറിയിച്ചു. മന്‍ജിബില്‍ ഐ.എസിനെതിരെ ശക്തമായി പൊരുതുന്നുണ്ടെങ്കിലും കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയെ (പി.കെ.കെ) തുര്‍ക്കി ഭീകര സംഘടനയായാണ് കാണുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.