സിറിയയില്‍ സ്ഫോടനം: 32 പേര്‍ കൊല്ലപ്പെട്ടു

ഡമസ്കസ്: സിറിയന്‍ നഗരമായ ഹിംസില്‍ കഴിഞ്ഞദിവസം നടന്ന ഇരട്ട സ്ഫോടനങ്ങളില്‍ 32 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ടു സ്ഫോടനങ്ങളില്‍ ഒന്ന് കാര്‍ സ്ഫോടനവും രണ്ടാമത്തേത് ചാവേര്‍ സ്ഫോടനവുമായിരുന്നെന്നും അല്‍സഹ്റ ജില്ലയിലാണ് സ്ഫോടനം നടന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചശേഷം ഇവിടെ ഈ മാസം നടക്കുന്ന രണ്ടാമത്തെ സ്ഫോടനമാണിത്. ഡിസംബര്‍ 12ന് സഹ്റാ ജില്ലയില്‍ നടന്ന ഇരട്ട സ്ഫോടനങ്ങളില്‍ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു.  ഹിംസിലെ അവസാനത്തെ വിമതാധീന മേഖലയും തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് സ്ഫോടനം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.