വാഷിങ്ടൺ: റഷ്യൻ വ്യോമസേനയുടെ നിരീക്ഷണ വിമാനം അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെൻറഗണിന് മുകളിൽ. അമേരിക്കൻ അധികൃതരാണ് റഷ്യൻ വിമാനത്തിെൻറ സാന്നിധ്യം പെൻറഗണിന് മുകളിലും മറ്റ് സർക്കാർ കെട്ടിടങ്ങൾക്ക് സമീപവും സ്ഥിരീകരിച്ചത്.
റഷ്യൻ വ്യോമസേനയുടെ ടുപോലേവ് ടു–154 എയർക്രാഫ്റ്റാണ് അമേരിക്കൻ പ്രതിരോധ ആസ്ഥാനത്തിന് സമീപത്ത് പറന്നത്. ബുധനാഴ്ച 11 മണിക്കും മൂന്ന് മണിക്കും ഇടയിൽ നിരോധിത മേഖലയിൽ റഷ്യൻ വിമാനം പറന്നതായി അമേരിക്കൻ പൊലീസ് അറിയിച്ചു. സംഭവത്തിെൻറ പശ്ചാത്തലത്തിൽ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.
അമേരിക്കയും റഷ്യയും ഉൾപ്പടെ മറ്റ് 32 രാജ്യങ്ങൾ ഒപ്പുവെച്ച കരാർ പ്രകാരം ആയുധങ്ങൾ വഹിക്കാത്ത വിമാനങ്ങൾ നിരീക്ഷണത്തിനായി ഉപയോഗിക്കാമെന്ന് വ്യവസ്ഥയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.