ബൂസ്റ്റൺ: ചെടികൾക്കും ഇരുട്ടിൽ പ്രകാശം പരത്താൻ കഴിഞ്ഞാൽ വഴിവിളക്കുകളെല്ലാം അപ്രത്യക്ഷമായേനെ. സംഗതി തള്ളിക്കളയാൻ വരെട്ട, പ്രകാശം പരത്താൻ കഴിയുന്ന ഇലകൾ നിർമിച്ചിരിക്കുകയാണ് മസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലെ (എം.െഎ.ടി) ശാസ്ത്രജ്ഞർ. ഇലകളിൽ സൂക്ഷ്മകണികകൾ ഉൾപ്പെടുത്തിയാണ് പ്രകാശം പ്രതിഫലിപ്പിക്കുന്നത്.
ഇത്തരത്തിലുള്ള ചെടികൾ വീടിനകത്തെ വെളിച്ചത്തിനും മരങ്ങൾ സ്വയം പ്രകാശിക്കുന്ന വഴിവിളക്കുകളായും ഉപയോഗിക്കാമെന്നും ശാസ്ത്രജ്ഞർ പറയുന്നു. വൈദ്യുതിയുമായി ബന്ധപ്പെടുത്താത്ത മേശവിളക്കായി പ്രവർത്തിക്കുന്ന ഒരു ചെടി വികസിപ്പിച്ചെടുക്കുക എന്നതായിരുന്നു ആദ്യലക്ഷ്യം. ഇത്തരത്തിൽ വികസിപ്പിച്ചെടുത്ത ചെടികൾക്ക് പ്രകാശം പരത്താനാവശ്യമായ ഉൗർജം അവതന്നെ ശേഖരിക്കുമെന്നും എം.െഎ.ടിയിലെ പ്രഫ. മൈക്കിൾ സ്ട്രാനോ പറഞ്ഞു. മിന്നാമിനുങ്ങിന് പ്രകാശം പരത്താൻ സഹായിക്കുന്ന ലൂസിഫെറസ് എൻസൈമുകളാണ് ചെടികളിലും പ്രകാശം നൽകാനായി ഉപയോഗിച്ചിരിക്കുന്നത്. നാനോ ലെറ്റേഴ്സ് ജേണലിലാണ് പുതിയ പരീക്ഷണത്തെപ്പറ്റി വിവരിച്ചിട്ടുള്ളത്. ആദ്യം വികസിപ്പിച്ചെടുത്ത ചെടിക്ക് 45 മിനിറ്റ് മാത്രമാണ് പ്രകാശം നൽകാൻ കഴിഞ്ഞിരുന്നത്. പിന്നീട് മൂന്നര മണിക്കൂർ സ്വയം പ്രകാശിക്കാൻ കഴിയുന്ന ചെടികൾ വികസിപ്പിച്ചെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.