ഖർത്തൂം: ശക്തമായ ജനകീയ പ്രക്ഷോഭത്തിനു മുന്നിൽ ഒടുവിൽ സുഡാൻ പട്ടാളം വഴങ്ങി. 30 വർ ഷം രാജ്യം ഭരിച്ച ഏകാധിപതി ഉമറുൽ ബഷീറിനെ നിഷ്കാസിതനാക്കിയതു മുതൽ തുടങ്ങിയ പ്രക് ഷോഭത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ പട്ടാളം ഒത്തുതീർപ്പിന് തയാറാവുകയായ ിരുന്നു.
പ്രതിഷേധക്കാരും പട്ടാളവും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം മൂന്നു വർഷത്തിനും മൂന്നു മാസത്തിനും ശേഷം തെരഞ്ഞെടുപ്പ് നടത്തും. അതുവരെ സൈനിക, സിവിലിയൻ പ്രതിനിധികളടങ്ങിയ 11 അംഗ പരമാധികാര കൗൺസിലാണ് രാജ്യം ഭരിക്കുക. അഞ്ചു സൈനിക പ്രതിനിധികളും ആറ് സിവിലിയൻ പ്രതിനിധികളുമാണ് കൗൺസിലിലുണ്ടാവുക. ആദ്യ 21 മാസം സൈനിക പ്രതിനിധിയും പിന്നീടുള്ള 18 മാസം സിവിലിയൻ പ്രതിനിധിയുമായിരിക്കും കൗൺസിലിെൻറ തലപ്പത്ത്.
1989ൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അട്ടിമറിച്ചാണ് ബ്രിഗേഡിയറായിരുന്ന ഉമർ അൽ ബഷീർ അധികാരം പിടിച്ചെടുത്തത്. പിന്നീട് ഏകപക്ഷീയമായ ‘തെരഞ്ഞെടുപ്പ് വിജയങ്ങളിലൂടെ’ മൂന്ന് പതിറ്റാണ്ട് അധികാരം നിലനിർത്തിയ ബഷീറിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ പട്ടാളം ഈ വർഷം ഏപ്രിൽ 11ന് അദ്ദേഹത്തെ നിഷ്കാസിതനാക്കുകയായിരുന്നു. തുടർന്ന് പട്ടാളത്തിെൻറ ട്രാൻസിഷനൽ മിലിറ്ററി കൗൺസിലാണ് ഭരണം നടത്തിയിരുന്നത്. ഇതോടെ പട്ടാളം സ്ഥിരമായി അധികാരം കൈക്കലാക്കിയേക്കുമെന്ന് ഭയന്ന ജനം പ്രതിഷേധം തുടർന്നപ്പോൾ അടിച്ചമർത്താൻ ശ്രമിച്ചതിനെ തുടർന്ന് നൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു.
ഒടുവിൽ ആഫ്രിക്കൻ യൂനിയെൻറ മധ്യസ്ഥതയിലാണ് ചർച്ചക്ക് കളമൊരുങ്ങിയത്. ആഫ്രിക്കൻ യൂനിയൻ പ്രതിനിധി മുഹമ്മദ് ഹസൻ ലെബാത്താണ് ചർച്ചക്ക് നേതൃത്വം നൽകിയത്. ഫോഴ്സസ് ഓഫ് ഫ്രീഡം ആൻഡ് ചേഞ്ച് (എഫ്.എഫ്.സി) എന്ന കൂട്ടായ്മയുെടെ കുടക്കീഴിൽ അണിനിരന്നാണ് വിവിധ ജനകീയ സംഘനകൾ ഉമറുൽ ബഷീറിനെതിരെയും പട്ടാളത്തിനെതിരെയും പ്രക്ഷോഭം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.