കല്ലുമ്മക്കായകൾ -കവിത

എനിക്കിഷ്ടമല്ല
കടൽപ്പക്ഷികളെ
ജലപ്പരപ്പിനെ
ഉമ്മെവച്ച്
പറക്കുന്ന
തുമ്പികളെ
റാഞ്ചി തിന്നുമവർ.

ചെമ്പുനിറമുള്ള തുമ്പികൾ
അടിത്തട്ടിലാണ്ട
പെണ്ണിെൻറ കിനാവുകളാണ്.
കാമുകനോട് പിണങ്ങി,
ഒറ്റക്ക്
കടലാഴത്തിലേക്ക്
മുങ്ങാംകുഴിയിട്ട്
പാറക്കെട്ടിൽ
തലയിടിച്ച് മരിച്ച അവളുടെ
ചോരകക്കിയ ഹൃദയമാണ്
കല്ലുമ്മക്കായകൾ.

പുറന്തോടിൽ
പൊന്തിവന്ന
നീലപ്രണയമാണ്,
പച്ച കാമവും
കറുപ്പ് വിഷാദവുമാണ്.

നിരാശയുടെ ഉപ്പിൽ
അലിയാതെ,
ചവർപ്പിെൻറ പ്രതലത്തിൽ
ഉരഞ്ഞു തീരാതെ,
പ്രതീക്ഷയുടെ നേർത്ത
നൂലുവിരൽ ഊന്നി
അവൾ നിൽക്കുന്നു.

ഓരോ നിമിഷവും
ആരെയോ തിരയുന്ന
അവളിലെ വിഹ്വലതകളാണ്
പറവ മീനുകൾ.


എനിക്കിഷ്ടമല്ല
കടൽപ്പക്ഷികളെ
ഓർമകൾ
കുടഞ്ഞുകളഞ്ഞ
കാമുകരാണവർ.

Tags:    
News Summary - madhyamam weekly poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2022-12-26 01:15 GMT
access_time 2022-12-19 01:00 GMT
access_time 2022-12-12 02:45 GMT
access_time 2022-11-21 01:15 GMT
access_time 2022-11-07 02:00 GMT
access_time 2022-10-31 03:15 GMT
access_time 2022-10-24 03:45 GMT
access_time 2022-10-17 03:15 GMT
access_time 2022-10-10 03:45 GMT
access_time 2022-10-03 02:45 GMT
access_time 2022-09-26 03:00 GMT