Posted On
date_range Updated On
date_range തേയിലക്കാടുകള്‍ക്കിടയിലെ ചെറുപട്ടണം
വാല്‍പ്പാറ എന്നുമുതലാണ് സ്വപ്‌നഭൂമികയായി മനസ്സില്‍ കയറിക്കൂടിയത് എന്നറിയില്ല. സമുദ്രനിരപ്പില്‍ നിന്നും 3,500 അടി ഉയരത്തിലുള്ള സ്ഥലം, തണുപ്പ്, മൂന്നാറു പോലെയോ അതില്‍ കൂടുതലോ സുന്ദരമായ തേയിലത്തോട്ടങ്ങള്‍. പക്ഷെ പല പല കാരണങ്ങളാല്‍ അവിടേക്കുള്ള യാത്ര നീട്ടിവെക്കപ്പെട്ടു. കിലോമീറ്ററുകള്‍ നീളുന്ന കാനനപാതയില്‍ പതിയിരിക്കുന്ന അപകടങ്ങള്‍, ആന തുടങ്ങിയ വന്യമൃഗങ്ങള്‍ റോഡുകളില്‍
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിലെ അവസാനലക്ഷ്യം മാത്രമായിരുന്നു വാല്‍പ്പാറ. ചാലക്കുടിയില്‍ നിന്നാണ് വാല്‍പ്പാറക്ക് യാത്ര തുടങ്ങുന്നതെങ്കില്‍
എറണകുളത്തുനിന്നും 56 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അതിരപ്പള്ളിയിലെത്താം. ചാലക്കുടിപ്പുഴ കാടുകളിലൂടെ സഞ്ചരിച്ച് ഉന്‍മത്തതയോടെ ഉയരങ്ങളില്‍ നിന്നും താഴേക്ക് പതിക്കുന്നതിന്റെ ശബ്ദം അകലെവച്ചുതന്നെ കാതുകളിലെത്തും. റോഡിലെ വ്യൂപോയിന്റില്‍ നിന്ന് നോക്കുമ്പോഴാണ് വെള്ളച്ചാട്ടത്തിന്റെ മനോഹാരിത നന്നായി ആസ്വദിക്കാനാവുക. നദി രണ്ടു ചാലുകളായാണ് താഴേക്ക് പതിക്കുന്നത്. ഈ ഇരട്ടവെള്ളച്ചാട്ടം തന്നെയാണ് അതിരപ്പിള്ളിയുടെ മനോഹാരിതക്ക് മാറ്റുകൂട്ടുന്നത്. പുക പോലെ, മഞ്ഞുപോലെ താഴെയെത്തുന്ന ജലകണങ്ങള്‍ക്കൊപ്പം മുകളില്‍ നിന്നും താഴോട്ടു ചാടിയാലെന്തെന്നുവരെ തോന്നിപ്പിക്കുന്നത്രയും മനോഹരമായ പതനം. വേണ്ട.., ഒരുപാടുതവണ കണ്ടിട്ടും ഇന്നും കൊതിപ്പിക്കുന്ന വെള്ളച്ചാട്ടം കുറേക്കൂടി നേരം നിന്നു കാണുന്നത് പിന്നെയൊരിക്കലാകാം. അതിരപ്പിള്ളിയുടെ സൗന്ദര്യത്തില്‍ മയങ്ങി വാല്‍പ്പാറയെത്താന്‍
ചെക്ക്‌പോസ്റ്റ് കഴിഞ്ഞ് വണ്ടി മുന്നോട്ടെടുത്തെങ്കിലും റോഡിനു കുറുകെ കുരങ്ങന്‍മാര്‍ നിരന്നിരിക്കുകയാണ്. ഹോണടിക്കുന്നതൊന്നും കേട്ട ഭാവമില്ല. മനുഷ്യനെന്ന മൃഗത്തെ തെല്ലും കൂസാതെ അവ ഫോട്ടോക്ക് പോസ് ചെയ്തു. വാഴച്ചാല്‍ മുതല്‍ മലക്കപ്പാറയെത്തുന്നതുവരെ ഇടതൂര്‍ന്ന കാട്ടിലൂടെയാണ് സഞ്ചാരം. ഏകദേശം 50 കിലോമിറ്റര്‍ ദൂരത്തേക്ക് മനുഷ്യവാസമില്ല. ഉച്ച നേരത്തു പോലും റോഡാകെ ഇരുണ്ടുകിടന്നു. നല്ല ശ്രദ്ധ വേണം ഇതിലൂടെയുളള യാത്രക്ക്. രണ്ടു കാരണങ്ങള്‍ കൊണ്ടാണ് അത്. ഒന്ന് മലഞ്ചരിവില്‍ കൂടെയുള്ള റോഡാണ്. ഇടതൂര്‍ന്ന കാടും. ആനക്കൂട്ടം
മലക്കപ്പാറയാണ് കേരള തമിഴ്‌നാട് അതിര്‍ത്തി. തേയിലത്തോട്ടങ്ങളാണ് ഇവിടെ. വാഴച്ചാല്‍ ഡിവിഷന്റെയും മലയാറ്റൂര്‍ ഡിവിഷന്റെയും അധീനതയിലാണ് വനപ്രദേശങ്ങള്‍. മലക്കപ്പാറയിലെ ചെക്ക്‌പോസ്റ്റ് പിന്നിടുന്നതോടെ ചെറിയ ചായക്കടകള്‍ കണ്ടുതുടങ്ങുന്നു. ചായയും ബന്നും മെദുവടയും കിട്ടുന്ന വീടിനോടു ചേര്‍ന്നുള്ള ചെറിയ ചെറിയ തട്ടുകടകള്‍. നമ്മുടെ ഉഴുന്നുവട അത്രയും കൃത്യമല്ലാത്ത ആകൃതിയില്‍ ഉള്ളിയും ചേര്‍ത്തുണ്ടാക്കുന്നതാണ് മെദുവട. മലക്കപ്പാറ പിന്നിടുന്നതോടെ പ്രകൃതിയുടെ പച്ചപ്പും സൗന്ദര്യവും ആരോ അപഹരിച്ചതുപോലെ തോന്നും.
വാല്‍പ്പാറ ഒരു ചെറിയ പട്ടണമാണ്. മൂന്നാറിന്റെ ആഡംബരമൊക്കെ പ്രതീക്ഷിച്ച് അവിടെയെത്തുന്നവര്‍ ശരിക്കും നിരാശപ്പെടും. നല്ല ഹോട്ടലുകള്‍ ഉണ്ടെങ്കിലും വളരെ വലിയ ഹോട്ടലുകളൊന്നും ഇല്ലെന്നുതന്നെ പറയാം. പക്ഷെ എല്ലാ വീടുകളും ഹോംസ്റ്റേകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. അവിടത്തെ ഏറ്റവും സാധാരണമായ ബിസിനസ് ഈ ഹോംസ്റ്റേകളാണ്. മുറിയുടെ ഒരു വശം മുഴുവന്‍ ഗ്ലാസുകൊണ്ടുള്ള ജനാലയും അതില്‍ നീലവിരിയിട്ട കര്‍ട്ടനും അത് നീക്കിയാല്‍ കാണാവുന്ന പച്ചനിറമുള്ള തേയിലത്തോട്ടങ്ങളും ഒരു കൊച്ചരുവിയും ഉള്ള ഹോംസ്റ്റേയിലെ മുറിയില്‍ വാസമാക്കിയതോടെ ജീവിതത്തിലെ ഒരു ആഗ്രഹം സഫലമായി. അവിടത്തെ ബാല്‍ക്കണിയില്‍ നിന്നും നോക്കിയാല്‍ ഒരു വശത്ത് വാല്‍പ്പാറ പട്ടണമാണ്, മറുവശത്ത് പശ്ചിമഘട്ടനിരകളും.
വാല്‍പ്പാറ എന്ന തമിഴ്പട്ടണം കോയമ്പത്തൂര്‍ ജില്ലയിലാണ് ഉള്‍പ്പെടുന്നതെങ്കിലും കോയമ്പത്തൂരില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയാണിത്.
സമയം കളയാതെ വാല്‍പ്പാറ ടൗണില്‍ നിന്നും 10 കി.മീ. മാത്രം അകലെയുള്ള കാരമലയിലെ ബാലാജി ക്ഷേത്രത്തിലേക്ക്് യാത്ര തിരിച്ചു. ഇരുവശവും ചായച്ചെടികള്‍ക്കിടയിലൂടെയുള്ള യാത്ര രസരമായിരുന്നുവെങ്കിലും അവസാനത്തെ രണ്ടു കിലോമീറ്റര്‍ ദൂരം റോഡ് പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നു. അതുകഴിഞ്ഞ് അര കിമിറ്റര്‍ നടന്നുപോവകയും വേണം. പെരിയ കാരമലൈ ടീ ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ളതാണ് ബാലാജി ക്ഷേത്രം. അമ്പലത്തിനിരുവശത്തും പല നിറത്തിലും വലുപ്പത്തിലുമുള്ള റോസാപ്പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്നു. വെങ്കിടാചലപതിയാണ് പ്രതിഷ്ഠ.
പശ്ചിമഘട്ട മലനിരകള്‍ക്കുമേല്‍ സൂര്യന്‍ ഉദിച്ചുയരാന്‍ വൈകി. ഏഴുമണിയായതോടെ പൊള്ളാച്ചി റൂട്ടിലൂടെയുള്ള പ്രശസ്തമായ 40 ഹെയര്‍പിന്‍ വളവുകളിലൂടെ യാത്ര ചെയ്യാന്‍ ഉല്‍സാഹഭരിതരായി ഭക്ഷണം പോലും വേണ്ടെന്നുവച്ച് ഞങ്ങള്‍ പുറപ്പെട്ടു. മലയിറങ്ങാനാരംഭിച്ചു. കാട് നിബിഡമല്ല എങ്കിലും യാത്ര ഹെയര്‍പിന്‍ യാത്രകള്‍ ആസ്വാദ്യകരം തന്നെ. പൊള്ളാച്ചി- അളിയാര്‍- വാല്‍പ്പാറ ബസുകള്‍ ധാരാളം കാണാന്‍ കഴിയുന്നുണ്ട്. കുണ്ടുംകുഴിമില്ലാത്ത, ഡ്രൈവര്‍മാരെ മോഹിപ്പിക്കുന്ന സുന്ദരമായ റോഡ്.
അങ്ങനെ 40 ഹെയര്‍പിന്നുകളും ഇറങ്ങി തമിഴ്‌നാട് ചെക്ക്‌പോസ്റ്റ് കടക്കുമ്പോള്‍ നാമറിയുന്നു, തമിഴ്‌നാട്ടിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് വലിയ കണിശതയൊന്നുമില്ല എന്ന്. അവര്‍ക്കറിയുക പോലും വേണ്ടാ. നാം പ്ലാസ്റ്റിക് കൂടുകള്‍ കാട്ടില്‍ ഉപേക്ഷിച്ചോ
ചിത്രങ്ങള്‍: ശരത് ശങ്കര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.