ന്യൂഡൽഹി: യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ഊബർ ഇന്ത്യയിൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് സേവനം ആരംഭിച്ചു. പ്രമുഖ ട്രാവൽ പ്ലാറ്റ്‌ഫോമായ ഐക്‌സിഗോയുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഊബർ ആപ്പിൽ ഈ പുതിയ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇനി മുതൽ ഊബർ ആപ്പ് വഴി ഉപയോക്താക്കൾക്ക് ക്യാബ് ബുക്ക് ചെയ്യുന്നതിന് പുറമെ ട്രെയിൻ ടിക്കറ്റുകളും എളുപ്പത്തിൽ റിസർവ് ചെയ്യാൻ സാധിക്കും. ഇന്ത്യയിലെ ഗതാഗത സംവിധാനങ്ങൾ കൂടുതൽ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ നീക്കം.
ഉപയോക്താക്കൾക്ക് ആപ്പ് മാറാതെ തന്നെ ഇനി ഒറ്റ പ്ലാറ്റ്‌ഫോമിൽ നിന്ന് ട്രെയിൻ ടിക്കറ്റുകളും മറ്റ് യാത്രാ സൗകര്യങ്ങളും ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും. ഇന്ത്യയിലെ ഡിജിറ്റൽ യാത്രാ സേവനങ്ങളിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ ഈ മാറ്റം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യൻ റെയിൽവേ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഊബർ ആപ്പിൽ ലഭ്യമാകുന്നതോടെ ഉപയോക്താക്കൾക്ക് നഗരത്തിനകത്തെ യാത്രാ ആവശ്യങ്ങൾക്കും ദൂരയാത്രകൾക്കും ഒരുപോലെ ഈ ആപ്പിനെ ആശ്രയിക്കാൻ സാധിക്കും.
ഇനി എങ്ങനെ ഊബർ ആപ്പ് വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാമെന്നു നോക്കാം;
ഇതോടെ നിങ്ങളുടെ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് വിജയകരമായി പൂർത്തിയാകും. കൂടാതെ ടിക്കറ്റ് കൺഫർമേഷൻ വിവരങ്ങൾ നിങ്ങളുടെ മൊബൈലിലേക്കും ഊബർ ആപ്പിലേക്കും ലഭിക്കുകയും ചെയ്യും. ഊബർ ആപ്പിലൂടെ ഐക്‌സിഗോ വഴി ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ സാധാരണയായി ഐക്‌സിഗോ ഈടാക്കുന്ന കൺവീനിയൻസ് ഫീസും മറ്റ് സർക്കാർ നിരക്കുകളും ബാധകമായിരിക്കും.
ഐക്‌സിഗോ പ്ലാറ്റ്‌ഫോം വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈടാക്കുന്ന അതേ സർവീസ് ചാർജുകൾ അല്ലെങ്കിൽ കൺവീനിയൻസ് ഫീസ് ഊബർ വഴിയുള്ള ബുക്കിംഗിനും ബാധകമായിരിക്കും. ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക ടിക്കറ്റ് നിരക്കുകൾക്ക് പുറമെ ജി.എസ്.ടി, പേയ്‌മെന്റ് ഗേറ്റ്‌വേ ചാർജുകൾ എന്നിവയും സാധാരണ പോലെ ഉണ്ടായിരിക്കും.
ഊബർ ഈ സേവനത്തിനായി പ്രത്യേകമായി മറ്റ് അധിക തുകകളൊന്നും ഈടാക്കുന്നില്ല. ഐക്‌സിഗോയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമിലെ നിരക്കുകൾ തന്നെയാണ് ഇവിടെയും ബാധകമാകുന്നത്. ബുക്ക് ചെയ്യുന്ന സമയത്ത് ഫൈനൽ പേയ്‌മെന്റ് പേജിൽ ടിക്കറ്റ് തുകക്കൊപ്പം ഈ ചാർജുകൾ എത്രയാണെന്ന് വ്യക്തമായി കാണാൻ സാധിക്കും.
രാജ്യത്തിന്‍റെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ഇതിനകം തന്നെ ഊബറിന്‍റെ പിക്കപ്പ്-ഡ്രോപ്പ് സംവിധാനങ്ങളുണ്ട്. പുതിയ ഫീച്ചർ വരുന്നതോടെ യാത്രകൾ കൂടുതൽ സൗകര്യപ്രധമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.