ന്യൂഡൽഹി: വാട്സ് ആപ്പിലേക്ക് നോക്കി തലകുനിച്ചിരുന്നവർക്ക് കുറച്ചു നേരത്തേക്ക് ഒന്നും മനസ്സിലായില്ല. വിരൽകൊണ്ടുള്ള അഭ്യാസങ്ങളൊന്നും ഏൽക്കുന്നില്ല. എന്താണ് സംഭവിച്ചതെന്ന് വാട്സ് ആപ്പിനോടും ചോദിക്കാനായില്ല. പകരം ട്വിറ്ററിലായി ‘കലി’തീർക്കൽ. കുറച്ചുനേരംകൊണ്ട് ‘വാട്സ് ആപ് ഡൗൺ’ ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡായി.
അങ്ങനെയാണ് സംഭവം പുറംലോകം അറിയുന്നത്. ലോകത്ത് ഏറ്റവും പ്രചാരമുള്ള മൊബൈൽ സന്ദേശവാഹകനായ വാട്സ് ആപ് പണിമുടക്കിയിരിക്കുന്നു. ആർക്കും പരസ്പരം ദൃശ്യങ്ങളോ സന്ദേശങ്ങളോ കൈമാറാനാകുന്നില്ല. ഇന്ത്യയിൽ മാത്രമല്ല, മ്യാന്മർ മുതൽ റഷ്യ വരെയും വിയറ്റ്നാം മുതൽ ബ്രസീൽ വരെയും രാജ്യങ്ങളിൽ വാട്സ് ആപ് തടസ്സപ്പെട്ടതായി ട്വിറ്ററിലും ഫേസ്ബുക്കിലും പരാതി പ്രവഹിച്ചു. ഫേസ്ബുക്കിെൻറ ഉടമസ്ഥതയിലുള്ള കമ്പനിയോട് ഇ-മെയിൽ വഴി എന്തുപറ്റിയെന്ന ചോദ്യത്തിനും മൗനമായിരുന്നു മറുപടി. ഒടുവിൽ ഏറെ വൈകി സിങ്കപ്പൂരിൽ നിന്ന് വന്ന കമ്പനി വക്താവിെൻറ പ്രതികരണവും നിരാശപ്പെടുത്തുന്നതായിരുന്നു. ‘എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന്’ മാത്രമായിരുന്നു അവർ പറഞ്ഞത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ലോകമാകെ അരമണിക്കൂർ നേരം വാട്സ്ആപ് സ്തംഭിച്ചത്. ഇതിനുപിന്നാലെയാണ് ട്വീറ്റുകൾ നിറഞ്ഞത്. 60 ശതമാനം ഉപഭോക്താക്കൾക്കും പ്രശ്നം നേരിട്ടതായി ‘ഡൗൺ ഡിറ്റക്ടർ’ എന്ന സ്വതന്ത്രവെബ്സൈറ്റ് അറിയിച്ചു. വാട്സ് ആപ്പിനെ മുക്കി പൊക്കിയവർക്കുമുന്നിൽ രണ്ടുനിമിഷം മൗനപ്രാർഥന നടത്താമെന്നായിരുന്നു ഒരു ട്വീറ്റ്. അവസാനം അടുത്തിരിക്കുന്നു എന്ന് ഒരാൾ ട്വീറ്റ് ചെയ്തപ്പോൾ ജീവിതത്തിൽ വാട്സ് ആപ്പിെൻറ പ്രാധാന്യം എത്രേത്താളമെന്ന് മനസ്സിലായില്ലേയെന്നും ചോദ്യമുയർന്നു. ലോകമാകെ 100 കോടിയിലേറെയും ഇന്ത്യയിൽ മാത്രം 20 കോടിയിലേറെയും ഉപയോക്താക്കളുണ്ട് വാട്സ് ആപ്പിന്. കഴിഞ്ഞ േമയിലും വാട്സ് ആപ് തടസ്സപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.