ഗാലക്സി സീരിസിൽ മൂന്ന് സ്മാർട്ട്ഫോണുകൾ കൂടി അവതരിപ്പിച്ച് സാംസങ്. എസ് 10, എസ് 10 പ്ലസ്, എസ് 10 ഇ എന്നീ ഫോണുകളാണ് കമ്പനി അവതരിപ്പിച്ചത്. ഇതിനൊപ്പം എസ് 10െൻറ 5 ജി വകഭേദത്തിെൻറ വരവും സാംസങ് പ്രഖ്യാപിച്ചിട ്ടുണ്ട്. അടുത്ത വർഷമാവും എസ് 10െൻറ 5 ജി എത്തുക.
ഗാലക്സി എസ് 10
സാംസങ് ഗാലക്സി എസ് 9െൻറ പിൻ ഗാമിയാണ് എസ് 10. 6.1 ക്യു.എച്ച്.ഡി പ്ലസ് ഇൻഫിനിറ്റി ഒ ഡിസ്പ്ലേയാണ് എസ് 10ന്. ഡൈനാമിക് അമലോഡ് ഡിസ്പ്ലേയെന ്നാണ് ഇതിനെ സാംസങ് വിശേഷിപ്പിക്കുന്നത്. ഗൊറില്ല ഗ്ലാസ് 6െൻറ സുരക്ഷയോട് കൂടിയാണ് പുതിയ ഫോൺ വിപണിയിലേക്ക് എത്തുന്നത്. സ്നാപ്ഡ്രാഗൺ 855 പ്രൊസസറാണ് കരുത്ത് പകരുന്നത്. എന്നാൽ ഇന്ത്യയിൽ എക്സിനോസ് 9820 ചിപ്പായിരിക്കും ഉണ്ടാവുക. രണ്ട് വേരിയൻറുകളിൽ ഫോൺ വിപണിയിൽ എത്തും. എട്ട് ജി.ബി റാമുള്ള ഫോണിന് 128, 512 ജി.ബി സ്റ്റോറേജായിരിക്കും ഉണ്ടാവുക.
ഫോണിന് മൂന്ന് പിൻകാമറകളാണുള്ളത്. 12 മെഗാപിക്സൽ വൈഡ് ആംഗിൾ ലൈൻസ്, 12 മെഗാപിക്സൽ ടെലിഫോേട്ടാ ലെൻസ്, 16 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ് എന്നിവയാണ് ഫോണിലെ മൂന്ന് കാമറകൾ. 10 മെഗാപിക്സലിെൻറ സെൽഫി കാമറയുമുണ്ടാകും. വയർലെസ്സ് ചാർജിങും ഫോണിനെ പിന്തുണക്കും. ഏകദേശം 64,200 രൂപയായിരിക്കും വില.
സാംസങ് ഗാലക്സി എസ് 10 പ്ലസ്
എച്ച്.ഡി.ആർ 10 പ്ലസ് പിന്തുണയോട് കൂടിയ 6.4 ഇഞ്ച് ഡിസ്പ്ലേയായിരിക്കും ഫോണിനുണ്ടാവുക. ക്വാൽകോം സ്നാപ്ഡ്രാഗൺ 855 പ്രൊസസറായിരിക്കും കരുത്ത് പകരുക. ഇന്ത്യയിൽ എക്സിനോസ് 9820 പ്രൊസസറായിരിക്കും എത്തുക. എസ് 10ലെ അതേ കാമറ തന്നെയാണ് എസ് 10 പ്ലസിലും ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, എസ് 10 പ്ലസിൽ സെൽഫിക്കായി ഇരട്ട കാമറയുണ്ടാവും. വയർലെസ് ചാർജിങ്, ഇൻ ഡിസ്പ്ലേ ഫിംഗർപ്രിൻറ് സെൻസർ തുടങ്ങിയവയാണ് മറ്റ് പ്രധാന സവിശേഷതകൾ. 8 ജി.ബി റാമും 512 ജി.ബി സ്റ്റോറേജുമാണ് ഫോണിലുണ്ടാവുക. 72,000 രൂപയായിരിക്കും ഫോണിെൻറ ഏകദേശ വില.
സാംസങ് ഗാലക്സി എസ് 10 ഇ
5.8 ഇഞ്ച് ഇൻഫിനിറ്റി ഒ ഡിസ്പ്ലേയാണ് ഫോണിലുണ്ടാവുക. ആറ് ജി.ബി അല്ലെങ്കിൽ എട്ട് ജി.ബിയായിരിക്കും ഫോണിെൻറ റാം. സ്നാപ്ഡ്രാഗൺ 855 ആണ് പ്രൊസസർ. ഇന്ത്യയിൽ എക്സിനോസ് 9820 ആയിരിക്കും എത്തുക. 12 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസും 16 മെഗാപിക്സലിെൻറ ഫിക്സഡ് ഫോക്കസ് ലെൻസുമാണ് ഫോണിലെ കാമറ സവിശേഷതകൾ. 10 മെഗാപിക്സലിേൻറതാണ് സെൽഫി കാമറ. 128 ജി.ബി, 512 ജി.ബി സ്റ്റോറേജുമായിരിക്കും ഉണ്ടാവുക. 53,500 രൂപയായിരിക്കും ഫോണിെൻറ ഏകദേശ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.