റിവ്യൂവിൽ ഏറെ മുന്നിൽ; ഇനി നോട്ട് 7 പ്രോയുടെ കാലമോ?

മൊബൈൽ ഫോേട്ടാഗ്രഫി പ്രേമികൾക്ക് പ്രതീക്ഷകൾ ആവോളം നൽകിയാണ് 48 മെഗാപിക്സൽ കാമറയുള്ള ബജറ്റ് സ്മാർട്ട് ഫോണായ റെഡ് മീ നോട്ട് 7 പ്രോയുടെ വരവ്. ഫോൺ ആദ്യമായി അവതരിപ്പിച്ചപ്പോൾ തന്നെ ഫീച്ചറുകളിലുടെ ഷവോമി ഞെ ട്ടിച്ചിരുന്നു. നിലവിൽ ആദ്യമായി പുറത്ത് വരുന്ന റിവ്യുകൾ സൂചിപ്പിക്കുന്നത് ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ലെന്നാണ്. ബജറ്റ് സ്മാർട്ട് വിപണിയിൽ പുതു തരംഗത്തിന് നോട്ട് 7 പ്രോ തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷ.

തനത് റെഡ് മീ ഫോണുകളുടെ ഡിസൈൻ രീതികളിൽ നിന്ന് വഴിമാറി ചിന്തിക്കുകയാണ് നോട്ട് 7 പ്രോയിലുടെ ഷവോമി. ഫോണിെൻറ ഡിസൈനിെൻറ കാര്യത്തിൽ ഏറെ പഴികേട്ട ഷവോമി ഇക്കുറി പ്രീമിയം നിലവാരത്തിലാണ് നോട്ട് 7 പ്രോയെ അണിയിച്ചൊരുക്കുന്നത്. ഗ്ലാസ് ബോഡി ഡിസൈനാണ് പ്രീമിയം നിലവാരം നൽകുന്നത്.

സബ് ബ്രാൻഡായ പോക്കോയുടെ എഫ് 1ൽ ഡിസ്പ്ലേയുടെ കാര്യത്തിൽ ഷവോമിക്ക് വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ഇക്കുറി അത്തരം വാദങ്ങൾ ഉയരാത്ത തരത്തിൽ തന്നെയാണ് നോട്ട് 7 പ്രോയുടെ ഡിസ്പ്ലേ ഷവോമി അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇക്കാര്യത്തിൽ ഷവോമിക്ക് നല്ല മാർക്ക് നൽകാം.

ലാഗുകളില്ലാതെ കൃത്യതയുള്ള പെർഫോമൻസ് നോട്ട് 7 പ്രോ ഉറപ്പ് നൽകുന്നു. പബ്ജി പോലുള്ള ഗെയിമുകളും ലാഗില്ലാതെ ഫോണിൽ കളിക്കാൻ കഴിയുന്നുണ്ട്. കാമറ തന്നെയാണ് േനാട്ട് 7 പ്രോയുടെ പ്രധാന സവിശേഷത. ഇൗയൊരു വില നിലവാരത്തിൽ ഏറ്റവും മികച്ച കാമറ ഫോൺ റെഡ് മീ നോട്ട് 7 പ്രോ തന്നെയാണ്. വെളിച്ചം കുറവുള്ള സമയത്തും രാത്രികാലത്തും ചിത്രങ്ങളെടുക്കുേമ്പാഴും നോട്ട് 7െൻറ കാമറ അദ്ഭുതങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

റെഡ് മീയുടെ വിപണി വിഹിതം ലക്ഷ്യമിെട്ടത്തിയ റിയൽ മീ പോലുള്ള സ്മാർട്ട്ഫോൺ നിർമാതാക്കളെ കളത്തിന് പുറത്തിരുന്ന് കളി കാണാൻ നിർബന്ധിതമാക്കുകയാണ് നോട്ട് 7 പ്രോ. മൽസരത്തിന് പോലും നിൽക്കാതെ കളമൊഴിയേണ്ട അവസ്ഥയിലാണ് പല സ്മാർട്ട്ഫോൺ നിർമാതാക്കളും. ഒപ്പോ കെ 1, സാംസങ് ഗാലക്സി എം 50 തുടങ്ങിയ മോഡലുകളോടാണ് ഷവോമിയുടെ ഫോൺ നേരിട്ട് ഏറ്റുമുട്ടുക.

Tags:    
News Summary - Redmi Note 7 Pro-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.