ക്വാലാലംപുർ: ചാർജ് ചെയ്യുകയായിരുന്ന സ്മാർട്ട് ഫോൺ പൊട്ടിത്തെറിച്ച് മലേഷ്യൻ ചീഫ് എക്സി. ഒാഫിസർ മരിച്ചു. മലേഷ്യൻ ധനമന്ത്രാലയത്തിന് കീഴിലെ ‘ക്രാഡിൽ ഫണ്ട്’ സി.ഇ.ഒ 45കാരനായ നസ്റിൻ ഹസനാണ് ദാരുണാന്ത്യം. ഹസൻ ഉപയോഗിക്കുന്ന ബ്ലാക്ബറി, ഹുവായ് സ്മാർട്ട് ഫോണുകൾ കിടപ്പുമുറിയിലാണ് ചാർജ് ചെയ്യാൻ വെച്ചിരുന്നത്. ഇതിൽ ഏതാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമല്ല. പൊട്ടിത്തെറിയിൽ മുറിയിൽ തീപടർന്നു.
തീപിടിത്തമല്ല മരണകാരണമെന്നും ഫോണിെൻറ ചിതറിയ ഭാഗങ്ങൾ കഴുത്തിൽ തറച്ചാണ് ഹസെൻറ മരണമെന്നും ബന്ധുക്കൾ പറഞ്ഞു. അബോധാവസ്ഥയിലായ ഹസൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. അതേസമയം, ഫോണിെൻറ ഭാഗങ്ങൾ തെറിച്ചല്ല മരണം സംഭവിച്ചതെന്നും കിടപ്പുമുറിയിൽ പരന്ന പുക ശ്വസിച്ചാണെന്നുമാണ് പൊലീസ് പറയുന്നത്.
പൊട്ടിത്തെറിയിലുണ്ടായ പരിക്കാണ് മരണമെന്ന കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി ‘ക്രാഡിൽ ഫണ്ട്’ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ബക്കിങ്ഹാം യൂനിവേഴ്സിറ്റിയിൽനിന്ന് നിയമബിരുദം നേടിയ നസ്റിൻ ഹസൻ കോമേഴ്സ് ഇൻറർനാഷനൽ മർച്ചൻറ് ബാേങ്കഴ്സ് ബെർഹാഡിെൻറ കോർപറേറ്റ് ഫിനാൻസിൽ എക്സിക്യൂട്ടീവായി. പിന്നീട് ‘സർനെറ്റ്’ എന്ന പേരിൽ സ്വന്തം സംരംഭം തുടങ്ങിയ അദ്ദേഹം ടെക്നോപ്രണേഴ്സ് അസോസിയേഷൻ ഒാഫ് മലേഷ്യയിൽ അംഗമായിരുന്നു.
2007 മുതൽ ക്രാഡിൽ ഫണ്ടിൽ സി.ഇ.ഒ ആയി പ്രവർത്തിക്കുന്ന ഹസന് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. സമാർട്ട് ഫോൺ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങൾ തുടർക്കഥയാവുകയാണ്. അടുത്തിടെ ഗാലക്സി നോട്ട് 7 പൊട്ടിത്തെറിക്കുന്ന സംഭവങ്ങളുണ്ടായി. തുടർന്ന് കമ്പനി ഇൗ മോഡലുകൾ വിപണിയിൽനിന്ന് തിരിച്ചുവിളിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.