കൊച്ചി: ഗൂഗിളിെൻറ പിഴവുകളും ഗുരുതര സുരക്ഷാവീഴ്ചകളും കണ്ടുപിടിക്കുന്ന മിടുക്കരെ അംഗീകരിക്കാനുള്ള ഹാൾ ഓഫ് ഫെയിമിൽ തിരുവനന്തപുരത്തുകാരനായ ജി. അഖിൽ ഇടംപിടിച്ചു. പ്രധാന ഡൊെമെനുകളിലെയും ഡിവൈസുകളിലെയും പിഴവുകൾ കണ്ടെത്തുന്ന എത്തിക്കൽ ഹാക്കർമാർക്കും ടെക്കികൾക്കുമാണ് ഗൂഗിൾ ഹാൾ ഫെയിം അംഗീകാരം.
ഈ പട്ടികയിലുള്ളവരെ ഗൂഗിളിെൻറ ഹാൾ ഓഫ് ഫെയിം പ്രത്യേക പേജിൽ എന്നും നിലനിർത്തും. വൻതുക പ്രതിഫലവും നൽകുന്നുണ്ട്. 95 പേജുള്ള ഗൂഗിൾ ഹാൾ ഓഫ് ഫെയിം പട്ടികയിൽ അഖിലിെൻറ സ്ഥാനം 51ാം പേജിലാണ്. എ.പി.െഎ പ്ലാറ്റ്ഫോമിൽ ആണ് അഖിൽ ഗുരുതര വീഴ്ച കണ്ടെത്തിയത്. www.apigee.com എന്ന ഗൂഗിളിെൻറ എ.പി.െഎ മാനേജ്മെൻറ് ആൻഡ് പ്രൊഡക്ടീവ് അനലൈറ്റിക്സ് പ്ലാറ്റ്ഫോമിൽ ക്രോസ് സൈറ്റ് സ്ക്രിപ്റ്റിങ് എന്ന ബഗ്ഗാണ് കണ്ടെത്തിയത്.
ഇത് സംബന്ധിച്ച് രേഖകൾ സഹിതം ഗൂഗിളിനെ അറിയിച്ചു. വിതുര സ്വദേശിയായ അഖിൽ യൂനിവേഴ്സിറ്റി കോളജിലെ കെമിസ്ട്രി വിഭാഗത്തിൽ അവസാനവർഷ ബിരുദ വിദ്യാർഥിയാണ്. ഗൂഗിൾ ആവശ്യപ്പെട്ടതനുസരിച്ച് ആ പിഴവ് തിരുത്താനുള്ള മാർഗവും അഖിൽ നിർദേശിച്ചു. ടാക്സി ഡ്രൈവർ ആയ ഗോപകുമാറിെൻറയും സുനികുമാരിയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.