ന്യൂയോർക്: വ്യാജ ഉള്ളടക്കം സംബന്ധിച്ച് പരാതികൾ കൂടിവരുന്നത് കണക്കിലെടുത്ത് അത്തരം വെബ്സൈറ്റുകൾക്കെതിരെ ഇൻറർനെറ്റ് സെർച് എൻജിനായ ഗൂഗ്ൾ കർശന നടപടിക്ക് ഒരുങ്ങുന്നു. ഉടമസ്ഥത, പ്രസിദ്ധീകരണ ലക്ഷ്യം, രാജ്യം തുടങ്ങിയ വിവരങ്ങൾ മറച്ചുവെക്കുന്ന വെബ്സൈറ്റുകൾ വാർത്തസൂചികയിൽ നിന്ന് പിൻവലിക്കുമെന്ന് ഗൂഗ്ൾ അറിയിച്ചു.
ലോകത്തെ എല്ലാ വാർത്തകളും കൃത്യതയോടെ സമയബന്ധിതമായി ലഭ്യമാക്കാനാണ് ഗൂഗ്ൾ ശ്രമിക്കുന്നത്. ഇൗ സാഹചര്യത്തിൽ ഉപഭോക്താക്കളെ വഴിതെറ്റിക്കുന്ന പ്രസിദ്ധീകരണങ്ങൾ പാടില്ല. എഴുതിയ വ്യക്തി, അയാളുടെ ഇ-മെയിൽ അടക്കം വ്യക്തിവിവരങ്ങൾ, ബന്ധപ്പെടാനുള്ള നമ്പർ, തീയതി എന്നീ വിവരങ്ങൾ കൂടി പ്രസിദ്ധീകരണത്തിനു മുമ്പ് ലഭ്യമാക്കുന്നത് ഉചിതമായിരിക്കുമെന്ന് ഗൂഗ്ൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.