ന്യൂഡൽഹി: മിശ്ര വിവാഹിതരായ ദമ്പതികളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് അവരെ ആക്രമിക്കാൻ ആഹ്വാനം ചെയ്ത പേജ് ഫേസ്ബുക്ക് നീക്കം ചെയ്തു. ‘ഹിന്ദുത്വ വാർത്ത’ എന്ന പേജിലാണ് ഹിന്ദു സിംഹങ്ങളോട് ലിസ്റ്റിലുള്ള മുസ്ലിം പുരുഷൻമാരെ ആക്രമിക്കാൻ ആഹ്വാനം മുഴക്കുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പേരുകളും ഫേസ്ബുക്ക് പ്രൊഫൈലുകളും അടക്കം പങ്ക്വെച്ചാണ് ആക്രമിക്കാൻ നിർദ്ദേശം നൽകിയത്.
മിശ്രവിവാഹം കഴിച്ചവരുടെ വിവരങ്ങൾ എങ്ങനെയാണ് ലഭിച്ചതെന്ന് പേജിൽ പറയുന്നില്ല. സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പേജിെൻറ അഡ്മിൻ സതീഷ് ട്വിറ്ററിലൂടെ താനാണ് പേജ് നിയന്ത്രിക്കുന്നതെന്ന് അറിയിച്ചതോടെ വിവാദം ആളിക്കത്തി.
ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റ് ഫേസ്ബുക്ക് നീക്കം ചെയ്തെങ്കിലും ട്വിറ്ററിലൂടെ പേജിെൻറ അഡ്മിൻ സതീഷ് പ്രതികരണവുമായി വന്നു. ‘പേജിെൻറ ഉടമ എന്ന നിലയിൽ അഭിമാനിക്കുന്നുവെന്നും അടുത്ത് തന്നെ പുതിയ പേജ് ഉണ്ടാക്കുമെന്നും സതീഷ് ട്വീറ്റ് ചെയ്തു.
ഇത് ആദ്യമായല്ല ഹിന്ദുത്വ വാർത്തയിൽ വിദ്വേഷ പോസ്റ്റുകൾ വരുന്നത്. അച്ഛൻ മകളെ തോക്ക് ഉപയോഗിക്കാൻ പരിശീലിപ്പിക്കുന്ന വീഡിയോ പേജിൽ വന്നിരുന്നു. ‘പശുവിെന കൊന്നയാളെ അതുപോലെ കൊല്ലും’ എന്ന അടിക്കുറിപ്പോടെ ഒരാളെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളും പേജിൽ വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.