സാൻഫ്രാൻസിസ്കോ: ഫേസ്ബുക്കിൽ വീണ്ടും വിവര ചോർച്ച വിവാദം. ഉപയോക്താക്കളുടെ വ്യക്തിഗത മെസേജുകൾ കമ്പനി ക ോർപ്പറേറ്റുകൾക്ക് നൽകുന്നുവെന്നാണ് ആരോപണം. ആമസോൺ, നെറ്റ്ഫ്ലിക്സ്, മൈക്രോസോഫ്റ്റ്, ബാങ്ക് ഒാഫ് കാനഡ തുടങ്ങിയ കമ്പനികൾക്ക് ഉപയോക്താക്കളുടെ പ്രൊഫൈൽ വിവരങ്ങളും സ്വകാര്യ സന്ദേശങ്ങളും ഉപയോഗിക്കാനുള്ള അനുവാദം കമ്പനി നൽകിയെന്നാണ് വിവരം.
ന്യൂയോർക്ക് ടൈംസാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് പുറത്ത് വിട്ടത്. മൈക്രോസോഫ്റ്റിെൻറ ബിങ് ഉപഭോക്താക്കളുടെ സമ്മതമില്ലാതെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേ സമയം, ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കാനായി അനുവാദം നൽകിയ വിവരം അറിയില്ലെന്നായിരുന്നുവീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിെൻറ പ്രതികരണം. അതേ സമയം, ഇതേ കുറിച്ച് പ്രതികരിക്കാൻ റോയൽ ബാങ്ക് ഒാഫ് കാനഡ തയാറായിട്ടില്ല.
ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളിലേക്ക് കടന്നു കയറാനുള്ള അധികാരം കോർപ്പറേറ്റുകൾക്ക് നൽകിയിട്ടുണ്ടെന്ന കാര്യം ഫേസ്ബുക്ക് സമ്മതിച്ചിട്ടുണ്ട്. പക്ഷേ ഉപയോക്താക്കളുടെ സമ്മതമില്ലാതെ ഇത്തരത്തിൽ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കാനാവില്ലെന്നാണ് ഫേസ്ബുക്ക് നൽകുന്ന വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.