ചെന്നൈ: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-2െൻറ വിക്ഷേപണം ഒക്ടോബറിലേക്ക് മാറ്റിയതായി ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ (െഎ.എസ്.ആർ.ഒ) ചെയർമാൻ കെ. ശിവൻ അറിയിച്ചു. ദൗത്യത്തിെൻറ ഭാഗമായി വിദഗ്ധർ ചില പരീക്ഷണങ്ങൾ നിർദേശിച്ച സാഹചര്യത്തിലാണ് ഏപ്രിലിൽ നിശ്ചയിച്ച വിക്ഷേപണം മാറ്റിയത്.
പ്രധാനമന്ത്രിയുടെ ഒാഫിസിൽ ബഹിരാകാശ ഗവേഷണത്തിെൻറ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിങ് ചന്ദ്രയാൻ-2 ഏപ്രിലിൽതെന്ന വിക്ഷേപിക്കുമെന്ന് ഫെബ്രുവരി 16ന് അറിയിച്ചിരുന്നു. ചന്ദ്രോപരിതലത്തിൽ ഗവേഷണം നടത്താൻ െഎ.എസ്.ആർ.ഒ ആദ്യമായി റോവർ ഉപയോഗിക്കുന്നത് ഇൗ ദൗത്യത്തിലാണ്. ദൗത്യത്തിന് 800 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 3,290 കിലോയാണ് ബഹിരാകാശ വാഹനത്തിെൻറ ഭാരം. ചന്ദ്രയാൻ ഒന്ന് 2008ലാണ് വിക്ഷേപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.