വളാഞ്ചേരി: മൊബൈൽ ഫോണിൽ ഇനി കുത്തിയിരുന്ന് മലയാളം ടൈപ്പ് ചെയ്യേണ്ടതില്ല. സംസാരിച്ചാൽ മതി, മൊബൈൽ ആപ് അത് ടെക്സ്റ്റാക്കി മാറ്റിക്കോളും. മലയാള ശബ്ദവീചികളെ എഴുത്തുലിപിയിലേക്ക് മാറ്റി സമൂഹമാധ്യമത്തിലേക്ക് നേരിട്ട് ഷെയർ ചെയ്യാൻ സാധിക്കുന്ന ആപ്ലിക്കേഷനുമായി യുവ എൻജിനീയറായ മലപ്പുറം വളാഞ്ചേരി സ്വദേശിയായ മുഹമ്മദ് മൻസൂറാണ് രംഗത്തെത്തിയത്.
മലയാളം ടൈപ്പ് ചെയ്യാൻ മടിയുള്ളവർക്കും ടൈപ്പിങ് വഴങ്ങാത്തവർക്കും സംസാരിക്കുന്നത് നേരിട്ട് മലയാളം ടെക്സ്റ്റാക്കി മാറ്റുന്ന സാങ്കേതികവിദ്യ കഴിഞ്ഞദിവസം ഗൂഗിളിെൻറ പ്ലേ സ്റ്റോറിൽ റിലീസ് ചെയ്തു. ഈ ആപ് ഓപൺ ചെയ്യുമ്പോൾ ലഭിക്കുന്ന മിനി വിൻഡോയിൽ മൈക്കുപയോഗിച്ച് ശബ്ദം റെക്കോഡ് ചെയ്യുമ്പോൾ തന്നെ അവ ഡീകോഡ് ചെയ്ത് എഴുത്തുലിപിയിലേക്ക് മാറ്റും. കോപ്പി ചെയ്യാനും എഡിറ്റ് ചെയ്യാനും ഡിലീറ്റ് ചെയ്യാനും ഈ ടെക്സ്റ്റ് വിൻഡോയിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
എഴുത്തുരൂപത്തിലേക്ക് മാറ്റിയ ടെക്സ്റ്റ് മാറ്ററിനെ ഈ വിൻഡോയിൽ നിന്നുതന്നെ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത ഏത് മെസഞ്ചർ ആപ്പിലേക്കും നേരിട്ട് ഷെയർ ചെയ്യാനുള്ള സൗകര്യമുണ്ട്. മലേഷ്യയിലെ സ്വകാര്യ കമ്പനിയിൽ ഐ.ടി എൻജിനീയറായ മുഹമ്മദ് മൻസൂറിെൻറ ഏഴാമത്തെ മൊബൈൽ ആപ്ലിക്കേഷനാണിത്. ഫോണിലെ കോൺടാക്റ്റ് ലിസ്റ്റിൽ ആഡ് ചെയ്തിട്ടില്ലാത്തവർക്കും വാട്ട്സ്ആപ്പിൽ മെസേജ് അയക്കാൻ സഹായിക്കുന്ന ആപ്പുൾെപ്പടെ ഏഴോളം സാങ്കേതികവിദ്യകളാണ് വികസിപ്പിച്ചെടുത്തത്.
ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്കും തിരിച്ചുമുള്ള ഇദ്ദേഹത്തിെൻറ ‘മംഗ്ലിമ’ റിവേഴ്സ് ഡിക്ഷണറിക്കും പ്ലേ സ്റ്റോറിൽ ഏറെ ആവശ്യക്കാരുണ്ട്. ഇൻറർനെറ്റ് കണക്ഷൻ ലഭ്യമല്ലാത്ത സന്ദർഭങ്ങളിലും ഈ ഡിക്ഷണറിയുടെ സേവനം ഓഫ് ലൈൻ ആയി ഉപയോഗപ്പെടുത്താം. വളാഞ്ചേരി പൈങ്കണ്ണൂർ സ്വദേശി കൂരിപ്പറമ്പിൽ അക്കരത്തൊടിയിൽ അബ്ദുൽ റഷീദിെൻറ മകനാണ് 28കാരനായ മൻസൂർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.